വാഷിങ്ടൺ : ഹോർമൂസ് കടലിടുക്കിൽ യുഎസ്-ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായി. ഹോർമൂസിലേക്ക് നീങ്ങിയ നാല് ഇറാനിയൻ ആക്രമണ ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടു. ഇറാന്റെ തീരദേശ നിരീക്ഷണ റഡാർ കേന്ദ്രങ്ങൾ അമേരിക്ക ലക്ഷ്യമിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഹോർമൂസ് കടലിടുക്കിലെ ക്വിഷം (Qeshm) ദ്വീപുകളോടും ഗോരുക്കിനോടും ചേർന്നുള്ള റഡാർ സൈറ്റുകളാണ് ആക്രമിക്കപ്പെട്ടത്.
പ്രാദേശിക സമുദ്ര ഗതാഗതത്തിന് നേരിട്ടുള്ള ഭീഷണിയായിരുന്നു ഇറാൻ ഡ്രോണുകളെന്ന് ആരോപിച്ച യുഎസ്, ഭാവിയിലെ ആക്രമണങ്ങൾ തടയുന്നതിനായാണ് റഡാർ കേന്ദ്രങ്ങൾ തകർത്തതെന്ന് വിശദീകരിച്ചു. സ്വന്തം പ്രതിരോധം ഉറപ്പാക്കാനും ഭാവിയിലെ ആക്രമണങ്ങൾ തടയാനുമാണ് ഇറാന്റെ റഡാർ കേന്ദ്രങ്ങൾ തകർത്തതെന്നും യുഎസ് അറിയിച്ചു. ഇതിനിടെ, യുഎസ് ആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിലെ സാഹചര്യം കൂടുതൽ സങ്കീർണമായി. കുവൈറ്റിലെയും ബഹ്റൈനിലെയും അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി യുഎസ് സൈന്യം അറിയിച്ചു.
വാഷിംഗടണ്‍ : അമേരിക്കയും കാനഡയും മെക്സികോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫാ ലോകപ്പ് ഫുട്ബോള്‍ ടൂര്‍ണമെൻ്റില്‍ പങ്കെടുക്കാൻ ഇറാന് ടീമിന് വീസ അനുവദിച്ചു. ഇറാന് ഫുട്ബോള്‍ ടീമിലെ അംഗങ്ങള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശിക്കാനും ലോകകപ്പില്‍ മത്സരിക്കാനും ആവശ്യമായ വീസകള്‍ അനുവദിച്ചതായി അമേരിക്കന്‍ ഉദ്യോഗസ്ഥന് സ്ഥിരീകരിച്ചു. ഈ ആഴ്ച ആദ്യം സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇറാന് ടീമിന് വീസ നൽകുമെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി ബന്ധമുള്ളവരെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും യുഎസ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അങ്കാറയിലെ അമേരിക്കന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ ഇറാന് ദേശീയ ഫുട്ബോള്‍ ടീമിനുള്ള വീസ നടപടികള്‍ പൂര്‍ത്തിയാക്കി. അതേസമയം ഇറാന് ടീം അമേരിക്കയില്‍ മത്സരങ്ങള്‍ കളിക്കുമെങ്കിലും, അമേരിക്കന്‍ ഉപരോധങ്ങളുമായി ബന്ധപ്പെട്ട ചില സങ്കീര്‍ണതകള്‍ കാരണം അവര്‍ താമസിക്കുന്നത് പ്രധാനമായും മെക്സികോയില്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോസ് ആഞ്ചല്‍സ് : കാലിഫോര്‍ണിയയിലെ തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതായി ലോസ് ആഞ്ചല്‍സ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു. എന്നാല്‍ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങളോ തെളിവുകളോ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ബില്‍ എസ്സായ്ലി പുറത്തുവിട്ടില്ല. ഫെഡറല്‍ തിരഞ്ഞെടുപ്പ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കും,” അദ്ദേഹം വ്യക്തമാക്കി. വോട്ടര്‍ പട്ടികയില്‍ യോഗ്യരായ അമേരിക്കന്‍ പൗരന്മാര് മാത്രമാണെന്ന് ഉറപ്പുവരുത്താനുള്ള എല്ലാ ശ്രമങ്ങളെയും സംസ്ഥാന സര്‍ക്കാര്‍ തടസ്സപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റീസ് ദീര്‍ഘകാലമായി കാലിഫോര്‍ണിയയിലെ വോട്ടര്‍ പട്ടികകളില്‍ പ്രശ്നങ്ങളുണ്ടെന്ന നിലപാട് സ്വീകരിച്ചുവരികയാണ്. ഇക്കാര്യത്തില്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും വകുപ്പ് മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന വ്യക്തമായ തെളിവുകള്‍ നിലവില്‍ പുറത്തുവിട്ടിട്ടില്ല. കൂടാതെ, തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നതായി തെളിയിക്കുന്ന വിവരങ്ങളൊന്നും ഡിഒജെ ഇതുവരെ പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടില്ല.
കഠിനമായ ശൈത്യകാലത്തിന് ശേഷം കാനഡയിൽ ഇത്തവണ സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC).
രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില സാധാരണയേക്കാൾ ഉയർന്നിരിക്കാം. 1991 മുതൽ 2020 വരെയുള്ള കാലാവസ്ഥാ ശരാശരിയെ അടിസ്ഥാനമാക്കിയാണ് ഈ പ്രവചനം തയ്യാറാക്കിയിരിക്കുന്നത്.
ബ്രിട്ടീഷ് കൊളംബിയ, യുകോൺ, ഉൾപ്രദേശങ്ങൾ, പ്രയറീസ് പ്രദേശങ്ങളുടെ വടക്കൻ ഭാഗങ്ങൾ, അറ്റ്ലാന്റിക് കാനഡ എന്നിവിടങ്ങളിലാണ് കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യത. ജനജീവിതത്തെയും കൃഷിയെയും നേരിട്ട് ബാധിക്കുന്നതാണ് ഈ കാലാവസ്ഥാ വ്യതിയാനം.
കഠിനമായ ശൈത്യകാലത്തിന് ശേഷം കാനഡയിൽ ഇത്തവണ സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC).
രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില സാധാരണയേക്കാൾ ഉയർന്നിരിക്കാം. 1991 മുതൽ 2020 വരെയുള്ള കാലാവസ്ഥാ ശരാശരിയെ അടിസ്ഥാനമാക്കിയാണ് ഈ പ്രവചനം തയ്യാറാക്കിയിരിക്കുന്നത്.
ബ്രിട്ടീഷ് കൊളംബിയ, യുകോൺ, ഉൾപ്രദേശങ്ങൾ, പ്രയറീസ് പ്രദേശങ്ങളുടെ വടക്കൻ ഭാഗങ്ങൾ, അറ്റ്ലാന്റിക് കാനഡ എന്നിവിടങ്ങളിലാണ് കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യത. ജനജീവിതത്തെയും കൃഷിയെയും നേരിട്ട് ബാധിക്കുന്നതാണ് ഈ കാലാവസ്ഥാ വ്യതിയാനം.
പട്ന: വെറും 113 രൂപ മാത്രം ബാക്കിയുണ്ടായിരുന്ന ഒരു സാധാരണക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മണിക്കൂറുകൾക്കകം ഒഴുകിയെത്തിയത് നൂറുകണക്കിന് കോടി രൂപ. ബിഹാറിലെ ഗയ സ്വദേശിയും പ്ലംബിങ് തൊഴിലാളിയുമായ വികാസ് കുമാറാണ് തന്റെ അക്കൗണ്ട് ബാലൻസ് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചത്. ജൂൺ നാലിന് പകൽ സമയത്ത് അക്കൗണ്ട് പരിശോധിച്ചപ്പോൾ 94 കോടി രൂപയാണ് ക്രെഡിറ്റ് ആയി കിടന്നിരുന്നത്. എന്തെങ്കിലും സാങ്കേതിക തകരാറാകാം എന്ന് കരുതി വൈകിട്ട് ഒരു സൈബർ കഫേയിൽ ചെന്ന് വീണ്ടും പരിശോധിച്ചപ്പോഴാണ് തുക 294 കോടി രൂപയായി ഉയർന്ന വിവരം ഇയാൾ അറിയുന്നത്.
സാധാരണക്കാരനായ തനിക്ക് ഇത്രയും വലിയ തുക എവിടെനിന്ന് വന്നു എന്നറിയാതെ പരിഭ്രാന്തനായ വികാസ് കുമാർ ഉടൻ തന്നെ വിവരം പ്രാദേശിക രാഷ്ട്രീയ നേതാക്കളെ ധരിപ്പിച്ചു. അവർ വഴിയാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഗയ പോലീസ് സ്ഥലത്തെത്തി വികാസിന്റെ ബാങ്ക് രേഖകളും ഇടപാടുകളുടെ ഐഡിയും (Transaction IDs) ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. ഇതൊരു ബാങ്കിങ് പിഴവാണോ, സാങ്കേതിക തകരാറാണോ, അതോ മറ്റാരെങ്കിലും നടത്തിയ സാമ്പത്തിക തട്ടിപ്പിന്റെ ഭാഗമായി പണം അക്കൗണ്ടിലേക്ക് മാറ്റിയതാണോ എന്ന കാര്യങ്ങളാണ് പോലീസ് ഇപ്പോൾ പരിശോധിക്കുന്നത്.
തനിക്ക് പ്രതിമാസം പതിനായിരം മുതൽ പന്ത്രണ്ടായിരം രൂപ വരെ മാത്രം വരുമാനമുള്ളപ്പോഴാണ് ഈ അത്ഭുതമെന്ന് വികാസ് കുമാർ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഇതേ അക്കൗണ്ടാണ് ഇയാൾ ഉപയോഗിക്കുന്നത്. ഇത്രയും കാലത്തിനിടയ്ക്ക് പരമാവധി 7 ലക്ഷം രൂപ വരെയുള്ള ഇടപാടുകൾ മാത്രമേ ഈ അക്കൗണ്ട് വഴി നടന്നിട്ടുള്ളൂ എന്നും വികാസ് പോലീസിനോട് പറഞ്ഞു. അപ്രതീക്ഷിതമായി അക്കൗണ്ടിലെത്തിയ കോടികളുടെ ഉറവിടം കണ്ടെത്താനുള്ള ഊർജിതമായ ശ്രമത്തിലാണ് നിലവിൽ ബിഹാർ പോലീസ്.
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ ഉൾപ്പെട്ട മർദ്ദനക്കേസ് അട്ടിമറിക്കാൻ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ നേരിട്ട് ഇടപെട്ടതായി വെളിപ്പെടുത്തൽ. എ.ഡി.ജി.പിയുടെ ഓഫീസിലെ ജീവനക്കാരായ ഗ്രേഡ് എസ്.ഐമാർ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മുന്നിലാണ് ഈ നിർണ്ണായക വിവരം തുറന്നുപറഞ്ഞത്. തങ്ങൾക്ക് വലിയ പിഴവ് സംഭവിച്ചതായും എ.ഡി.ജി.പിയുടെ കർശനമായ നിർദ്ദേശപ്രകാരമാണ് കേസ് അട്ടിമറിക്കാൻ തങ്ങൾ കരുക്കൾ നീക്കിയതെന്നും ചോദ്യം ചെയ്യലിനിടെ ഇവർ പൊട്ടിക്കരഞ്ഞുകൊണ്ട് സമ്മതിച്ചു. എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെയാണ് ഗ്രേഡ് എസ്.ഐമാരായ ഗിരീഷും ശ്രീകാന്തും കുറ്റം ഏറ്റുപറഞ്ഞത്.
ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ കൃത്യമായ ആസൂത്രണം നടന്നതായാണ് ഇവരുടെ മൊഴി വ്യക്തമാക്കുന്നത്. 2024 ഓഗസ്റ്റ് നാലിന്, കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ എ.ഡി.ജി.പിയുടെ ഓഫീസിലേക്ക് വരാൻ പറഞ്ഞ് ഈ ഗ്രേഡ് എസ്.ഐമാർ വിളിച്ചിരുന്നു. ആ സമയത്ത് വയനാട് ദുരന്തഭൂമിയിലായിരുന്ന എ.ഡി.ജി.പി ഫോണിലൂടെയാണ് ഇവരെ നിയന്ത്രിച്ചിരുന്നത്. തുടർന്ന് ഓഗസ്റ്റ് അഞ്ചിന് ഓഫീസിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥർക്ക്, കോടതിയിൽ സമർപ്പിക്കേണ്ട റിപ്പോർട്ടിൽ വരുത്തേണ്ട തിരുത്തലുകളെക്കുറിച്ച് എ.ഡി.ജി.പിയുടെ നിർദ്ദേശപ്രകാരമുള്ള കുറിപ്പ് നൽകി. എന്നാൽ അന്വേഷണസംഘം ആ തിരുത്തിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ തയ്യാറായില്ല.
തുടർന്ന് ഓഗസ്റ്റ് 13-ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ എ.ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം ഓഫീസിലേക്ക് വീണ്ടും വിളിപ്പിക്കുകയും അവിടെ വെച്ച് തന്നെ റിപ്പോർട്ട് നിർബന്ധപൂർവ്വം തിരുത്തി എഴുതിക്കുകയുമായിരുന്നു. ഓഗസ്റ്റ് 15-ന് തിരികെ ഓഫീസിലെത്തിയ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ഈ തിരുത്തിയ റിപ്പോർട്ട് നേരിട്ട് പരിശോധിച്ച് അംഗീകരിക്കുകയും, ആ അട്ടിമറിച്ച റിപ്പോർട്ട് തന്നെ കോടതിയിൽ എത്തിയെന്ന് ഉറപ്പുവരുത്തുകയും ചെയ്തുവെന്നാണ് ഗ്രേഡ് എസ്.ഐമാർ നൽകിയിരിക്കുന്ന രഹസ്യമൊഴി. ഈ വെളിപ്പെടുത്തലോടെ കേസ് അട്ടിമറിയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് കൂടുതൽ വ്യക്തമായിരിക്കുകയാണ്.
ജയ്പൂർ: എബോള വൈറസ് ബാധയുടേതിന് സമാനമായ ലക്ഷണങ്ങളോടെ രാജസ്ഥാനിൽ വിദേശ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുഗാണ്ടയിൽ നിന്നും വിനോദസഞ്ചാരിയായി എത്തിയ പത്തൊൻപതുകാരിയായ യുവതിയെയാണ് ജയ്പൂരിലെ സർക്കാർ ആശുപത്രിയിൽ പ്രത്യേക ഐസൊലേഷനിലാക്കിയത്. വ്യാഴാഴ്ച രാവിലെ ഷാർജ വഴി എയർ അറേബ്യ വിമാനത്തിൽ ജയ്പൂർ വിമാനത്താവളത്തിൽ എത്തിയ ഇവരെ, ഹെൽത്ത് ഡെസ്കിലെ പ്രാഥമിക സ്ക്രീനിങ്ങിനിടയിലാണ് മെഡിക്കൽ സംഘം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്. തുടർന്ന് ഇവരെ അടിയന്തരമായി രാജസ്ഥാൻ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (RUHS) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
യുവതിക്ക് നിലവിൽ രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും മുൻകരുതൽ നടപടിയുടെ ഭാഗമായാണ് പ്രത്യേക നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ രക്തസാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി പൂനൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരിക്കുകയാണ്. ആദ്യ സാമ്പിൾ അയച്ച് 48 മണിക്കൂറിന് ശേഷം രണ്ടാമത്തെ സാമ്പിളും പരിശോധനയ്ക്കായി അയക്കുമെന്ന് ആർ.യു.എച്ച്.എസ് പ്രിൻസിപ്പൽ ഡോ. മോഹ്നിഷ് ഗ്രോവർ അറിയിച്ചു. പരിശോധനാ ഫലം പുറത്തുവരുന്നത് വരെ ഇവർ ക്വാറന്റൈനിൽ തുടരും. ഒരുവേള ഫലം പോസിറ്റീവ് ആവുകയാണെങ്കിൽ 21 ദിവസത്തെ കർശനമായ ഐസൊലേഷൻ ചികിത്സ നൽകാനാണ് തീരുമാനം. കേവലം രോഗലക്ഷണങ്ങൾ കണ്ടതുകൊണ്ട് മാത്രം എബോള ഉറപ്പിക്കാനാകില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അനിൽ ഗുപ്തയും കൂട്ടിച്ചേർത്തു.
ആരോഗ്യപ്രവർത്തകർ നൽകുന്ന വിവരമനുസരിച്ച്, കഴിഞ്ഞ ഒരു മാസത്തോളമായി കടുത്ത വയറുവേദനയും ഭക്ഷണത്തോടുള്ള വിമുഖതയും ഈ യുവതിക്കുണ്ടായിരുന്നു. ഇതിനുപുറമേ നിലവിൽ ശക്തമായ തലവേദനയും ഇവർ അനുഭവിക്കുന്നുണ്ട്. എബോള ഭീതിയുടെ പശ്ചാത്തലത്തിൽ, യുവതിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്ത മറ്റ് യാത്രക്കാരോടും മുൻകരുതലെന്ന നിലയിൽ വീടുകളിൽ നിരീക്ഷണത്തിൽ (Home Isolation) കഴിയാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നിലവിലെ ആരോഗ്യ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൃത്യമായ ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി റോഡിൽ സ്റ്റേജുകൾ നിർമ്മിക്കരുതെന്ന കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് തലസ്ഥാനത്ത് വീണ്ടും റോഡ് കൈയേറ്റം. പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ഒരു സ്വകാര്യ സംഘടന പൊതുമരാമത്ത് റോഡിന്റെ ഒരു വശം പൂർണ്ണമായി അടച്ചുകെട്ടിയാണ് പന്തലൊരുക്കിയത്. കനത്ത മഴയ്ക്കിടയിൽ നടന്ന ഈ നിർമ്മാണം കാരണം പ്രദേശത്ത് വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് രൂപപ്പെടുകയും യാത്രക്കാർ കടുത്ത ദുരിതത്തിലാവുകയും ചെയ്തു. ജനങ്ങൾ പ്രതിഷേധിച്ചതോടെ വഞ്ചിയൂർ പൊലീസ് സ്ഥലത്തെത്തി ഉദ്ഘാടന ചടങ്ങിന് തൊട്ടുമുൻപ് വേദി പൊളിച്ചുനീക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന കസേരകളും മറ്റ് സാധനങ്ങളും കസ്റ്റഡിയിലെടുത്ത പൊലീസ്, കണ്ടാലറിയാവുന്ന അമ്പതോളം സംഘാടകർക്കെതിരെ കേസെടുക്കുകയും ചെയ്തു.
പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ ‘പുനർജനി’യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയാണ് ഒടുവിൽ വിവാദത്തിലായത്. ആമയിഴഞ്ചാൻ തോട് – പാർവതി പുത്തനാർ ശുചീകരണ ക്യാംപെയ്നിന്റെ ഭാഗമായി ഉപ്പിടാംമൂട് – തകരപ്പറമ്പ് റോഡിലായിരുന്നു ഈ നിയമലംഘനം. സ്കൂൾ വിദ്യാർത്ഥികളെയും എൻ.സി.സി കേഡറ്റുകളെയും പങ്കെടുപ്പിച്ചു നടത്തുവാൻ നിശ്ചയിച്ചിരുന്ന പരിപാടിക്കായി യാതൊരുവിധ മുൻകൂർ അനുമതിയും വാങ്ങിയിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. റോഡിന്റെ ഒരു വശത്തുകൂടി വണ്ടികൾ കടത്തിവിട്ടെങ്കിലും സ്കൂളുകളിലേക്കും ഓഫീസുകളിലേക്കും പോകാനിറങ്ങിയ ജനങ്ങൾ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. അതേസമയം, മെഗാ ക്ലീനിങ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും അവിടെ യാതൊരുവിധ ശുചീകരണ പ്രവർത്തനങ്ങളും നടന്നിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഈ വിവാദ പരിപാടിയുടെ ഭാഗമായി നടന്ന ഒരു ചടങ്ങ് ഫ്ലാഗ് ഓഫ് ചെയ്തത് തിരുവനന്തപുരം മേയർ വി.വി. രാജേഷ് ആയിരുന്നു. എന്നാൽ ഇത് കോർപ്പറേഷന്റെ ഔദ്യോഗിക പരിപാടിയല്ലെന്നും, പൊതുമരാമത്ത് റോഡുകളിലെ ഇത്തരം വിഷയങ്ങളിൽ ഇടപെടേണ്ടതും നടപടിയെടുക്കേണ്ടതും പോലീസാണെന്നും മേയർ പിന്നീട് വ്യക്തമാക്കി. കൃത്യമായ അനുമതിയില്ലാതെ സ്റ്റേജ് കെട്ടിയത് തെറ്റായിപ്പോയെന്ന് പരിപാടിയുടെ കോ-ഓർഡിനേറ്റർ അനൂപ് ജ്യോതിയും സമ്മതിച്ചു. മുൻപ് 2024 ഡിസംബറിലും ഇതേ റോഡിന് സമീപം ബിജെപി ഏരിയ സമ്മേളനത്തിനായി റോഡ് അടച്ചുകെട്ടിയതിന് പോലീസ് കേസെടുത്തിരുന്നു. ആ സംഭവത്തിന്റെ കോടതി വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് സമാനമായ നിയമലംഘനം വീണ്ടും ആവർത്തിച്ചത്.
കൊച്ചി: പ്രമുഖ ചലച്ചിത്ര താരം സലിം കുമാറിനെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ (വെന്റിലേറ്റർ സഹായത്തോടെ) ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ ഡോക്ടർമാരുടെ ഒരു വിദഗ്ദ്ധ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കടുത്ത കരൾ രോഗബാധിതനായിരുന്ന അദ്ദേഹം മുൻപ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. നടന്റെ നിലവിലെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച കൂടുതൽ ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
യു.എസ്-ഇറാൻ യുദ്ധവാർത്തകൾ തത്സമയ വിവരങ്ങൾ: ഇറാൻ വിക്ഷേപിച്ച നാല് ഡ്രോണുകൾ മേഖലയിലെ സമുദ്ര ഗതാഗതത്തെയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് അമേരിക്കൻ സൈന്യം വിശ്വസിക്കുന്നതായി ഒരു യു.എസ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് (Reuters) പറഞ്ഞു.
യു.എസ്-ഇറാൻ യുദ്ധം തത്സമയം: നിലവിലുള്ള വെടിനിർത്തൽ ധാരണകളെ ലംഘിച്ചുകൊണ്ട്, ഇറാൻ വിക്ഷേപിച്ച മിസൈലുകളും ഡ്രോണുകളും തങ്ങൾ തടഞ്ഞതായും തെക്കൻ തീരത്തുള്ള ഇറാന്റെ റഡാർ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായും യുണൈറ്റഡ് സ്റ്റേറ്റ്സ് സൈന്യം അറിയിച്ചു. ഇത് മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമാക്കിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിന് (Strait of Hormuz) സമീപമുള്ള സമുദ്രപാതകൾ സംരക്ഷിക്കുന്നതിനാണ് ഈ നടപടികളെന്ന് യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന് നേരെ ഇറാൻ വിക്ഷേപിച്ച നാല് ആത്മഹത്യാ ഡ്രോണുകൾ (one-way attack drones) സെൻട്രൽ കമാൻഡ് വെടിവെച്ചിട്ടതിന് തൊട്ടുപിന്നാലെ, കുവൈറ്റിനും ബഹ്റൈനും നേരെ ഇറാൻ ഏഴ് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി പ്രസ്താവനയിൽ പറയുന്നു. ഈ ആക്രമണ ഡ്രോണുകൾ മേഖലയിലെ സമുദ്ര ഗതാഗതത്തിന് ഉടനടി ഭീഷണിയുയർത്തിയതായും പ്രസ്താവന കൂട്ടിച്ചേർത്തു.



























