കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയിലേക്കുള്ള ക്ഷണം നിരസിച്ച് സൗദി കിരീടാവകാശിയും ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ സല്മാന് (എംബിഎസ്). സൗദിയിലെ മുതിര്‍ന്ന നയതന്ത്രജ്ഞരെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ജൂണ്‍ 15 മുതല്‍ 17 വരെ ആല്‍ബര്‍ട്ടയിലെ കനനാസ്കിസില്‍ നടക്കുന്ന ഉച്ചകോടിയില്‍ എന്തുകൊണ്ട് പങ്കെടുക്കുന്നില്ലെന്ന് സൗദി കിരീടാവകാശി വ്യക്തമാക്കിയിട്ടില്ല. ജി7 അംഗമല്ലാത്ത സൗദി അറേബ്യയെ അതിഥി രാജ്യമായി ക്ഷണിക്കാറുണ്ട്.
സമീപ വര്‍ഷങ്ങളിലായി മുഹമ്മദ് ബിന്‍ സല്മാന് വിദേശയാത്രകള്‍ നടത്തുന്നത് കുറവാണ്. കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ നടന്ന ജി7 ഉച്ചകോടിയും അദ്ദേഹം ഒഴിവാക്കിയിരുന്നു. പിതാവ് സല്മാന് രാജാവിന്റെ ആരോഗ്യപ്രശ്നങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷം ജപ്പാനിലേക്കുള്ള യാത്രയും അദ്ദേഹം മാറ്റിവെച്ചിരുന്നു.
മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ കടുത്ത വിമര്‍ശനം നേരിടുന്ന സൗദി ഭരണാധികാരിയെ ക്ഷണിച്ചത്, ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയിലെ ചില എംപിമാരില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു. യുക്രെയ്ന്, മെക്സിക്കോ, ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ബ്രസീല്‍ എന്നിവിടങ്ങളിലെ നേതാക്കളും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ ദുരന്തത്തില്‍ നടുക്കം വ്യക്തമാക്കി ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍. വിമാനത്തിലുണ്ടായിരുന്ന 53 ബ്രിട്ടിഷ് പൗരന്മാരും മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാരായ 242 പേര്‍ക്കും ജീവന് നഷ്ടമായെന്നും ആരും രക്ഷപ്പെട്ടില്ലെന്നും ഗുജറാത്ത് പൊലീസ് മേധാവി അറിയിച്ചു. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് തകര്‍ന്നുവീണത്. ലണ്ടനിലേക്കുള്ള യാത്രയായതിനാലാണ് ദുരന്തത്തില്‍ ബ്രിട്ടനും കനത്ത നഷ്ടമുണ്ടായത്. ബ്രിട്ടിഷ് പൗരന്മാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യന്‍ നഗരമായ അഹമ്മദാബാദില്‍ തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമില്‍ അഭിപ്രായപ്പെട്ടിരുന്നു. സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും ഈ ദുഃഖകരമായ സമയത്ത് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരോടും അവരുടെ കുടുംബങ്ങളോടും ഒപ്പമാണ് താനെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി.
അതേസമയം, വിമാനം തീഗോളമായി തകര്‍ന്ന് വീണതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കമുള്ളവരുടെ മരണം ഗുജറാത്ത് പൊലീസ് സ്ഥിരീകരിച്ചു. 1:38 ന് വിമാനം ടേക്ക് ഓഫ് ചെയ്ത വിമാനമാണ് അഞ്ച് മിനിറ്റിനുള്ളില്‍ തകര്‍ന്നുവീണത്. 625 അടി ഉയരത്തില്‍ നിന്ന് വീണ് കത്തിയതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നു. ആളിക്കത്തിയ വിമാനം പ്രദേശത്തെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ് വീണത്. ഇത് അപകടത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ കാരണമായേക്കുമെന്ന് ആശങ്കയുണ്ട്.
അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മൂന്ന് ദേശീയ ദുരന്ത നിവാരണ സേനാ ടീമുകളെ നിയോഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രി വ്യോമയാന മന്ത്രിയുമായി സംസാരിച്ചു. അപകട കാരണം കണ്ടെത്താന്‍ ഡി ജി സി എ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്ററി?ഗേഷന്‍ ബ്യൂറോയുടെ സംഘം അഹമ്മദാബാദിന് തിരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യോമയാന മന്ത്രിയുമടക്കമക്കമുള്ളവര്‍ അഹമ്മദാബാദിലേക്ക് എത്തിച്ചേരും.
അതേസമയം അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മലയാളി രഞ്ജിത ഗോപകുമാറും മരണപ്പെട്ടു. ലണ്ടനിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയ പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയായ രഞ്ജിതയുടെ ജീവനും എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ നഷ്ടമായെന്ന് സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. ലണ്ടനില്‍ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനാലാണ് പത്തനംതിട്ടയിലെത്തിയത്. നാട്ടിലെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച ശേഷം അവധിയെടുത്ത് തിരികെ ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് രാജ്യത്തെ നടുക്കിയ ആകാശദുരന്തമുണ്ടായത്.
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണ് ഒരാളൊഴികെ മുഴുവന്‍ പേരും മരിച്ചിരുന്നു. 242 യാത്രക്കാരുണ്ടായിരുന്ന വിമാനത്തില്‍ ഒരു കനേഡിയന്‍ പൗരനും ഉള്‍പ്പെട്ടിരുന്നു. ‘അപകടത്തില്‍പ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു’ കാര്‍ണി എക്സില്‍ കുറിച്ചു. കാനഡയിലെ ഗതാഗത ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38-നായിരുന്നു എയര്‍ എന്ത്യ വിമാനം അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നത്. രണ്ട് പൈലറ്റുമാരും പത്ത് കാബിന് ക്രൂവും യാത്രക്കാരും ഉള്‍പ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 169 പേര് ഇന്ത്യക്കാരും 53 പേര് ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരുമാണ്. ഒരു കനേഡിയന്‍ പൗരനും വിമാനത്തിലുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്നു വീഴുകയായിരുന്നു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ തന്റെ പോസ്റ്റുകളില്‍ ഖേദം പ്രകടിപ്പിച്ച് ഇലോണ്‍ മസ്ക് രംഗത്തെത്തുന്നതിനു മുന്‍പ് ഇരുവരും ഫോണില്‍ സംസാരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഡോണള്‍ഡ് ട്രംപിനെ ഇലോണ്‍ മസ്ക് ഫോണില്‍ വിളിച്ച് സംസാരിച്ചെന്ന് വൈറ്റ് ഹൗസിലെ പേര് വെളിപ്പെടുത്താത്ത വ്യക്തിയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.
അതേസമയം, തന്റെ പോസ്റ്റുകളില്‍ ഖേദം പ്രകടിപ്പിച്ച ഇലോണ്‍ മസ്കിന്റെ നടപടിയെ ഡോണള്‍ഡ് ട്രംപ് അഭിനന്ദിച്ചു. ഇലോണ്‍ മസ്കിന്റെ കമ്പനികള്‍ക്ക് യുഎസ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള കരാറുകള്‍ പുനഃപരിശോധിക്കാന്‍ ശ്രമം നടത്തിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് വ്യക്തമാക്കി.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെക്കുറിച്ചുള്ള കഴിഞ്ഞ ആഴ്ചയിലെ തന്റെ ചില പോസ്റ്റുകളില്‍ ഖേദമുണ്ടെന്നു അത് വല്ലാതെ അതിരുവിട്ടെന്നുമായിരുന്നു ഇലോണ്‍ മസ്ക് എക്സില്‍ കുറിച്ചിരുന്നു. അറപ്പും വെറുപ്പുമുണ്ടാക്കുന്നതാണ് ട്രംപിന്റെ നികുതി ബില്ലെന്നും ഇത് പാസാക്കിയവരെ ജനങ്ങള്‍ കൈകാര്യം ചെയ്യണമെന്നുമുള്ള മസ്കിന്റെ പ്രസ്താവനയാണ് വാക്പോരിന് തിരികൊളുത്തിയത്. രാഷ്ട്രീയ സംഭാവനകള്‍ ഇനി നല്‍കില്ലെന്നും താനില്ലായിരുന്നുവെങ്കില്‍ ട്രംപ് തിരഞ്ഞെടുപ്പില്‍ തോറ്റേനെയെന്നും മസ്ക് പറഞ്ഞിരുന്നു.
മസ്ക് പറഞ്ഞതിനു ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് എന്‍ബിസി ന്യൂസിനു നല്കിയ അഭിമുഖത്തില്‍ ട്രംപ് തിരിച്ചടിക്കുകയും ചെയ്തു. മസ്കിനോട് സംസാരിക്കാന്‍ തനിക്ക് താല്പര്യമില്ലെന്നും മസ്കിന്റെ മാനസിക നില ശരിയല്ലെന്നും പറഞ്ഞ ട്രംപ്, മസ്കിന്റെ കമ്പനികള്‍ക്ക് യുഎസ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള കരാറുകള്‍ പുനഃപരിശോധിക്കുമെന്നും മുന്നറിയിപ്പു നല്കി. പിന്നാലെയാണ് സമൂഹമാധ്യമത്തിലൂടെ ഇലോണ്‍ മസ്ക് തന്റെ പോസ്റ്റുകളില്‍ ഖേദം പ്രകടിപ്പിച്ചത്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി 40 മിനിറ്റ് നീണ്ട ടെലിഫോണ്‍ സംഭാഷണത്തിനിടെ ഗാസയിലെ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച ട്രംപും നെതന്യാഹുവും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളാണ് വിവരം കൈമാറിയത്.
ഹമാസ് കൈവശം വച്ചിരിക്കുന്ന ബന്ദികളില്‍ പകുതിയോളം പേരെ തിരികെ നല്‍കുന്നതിന് പകരമായി 60 ദിവസത്തേക്ക് യുദ്ധം താല്‍ക്കാലികമായി നിര്‍ത്തുന്ന ‘വിറ്റ്കോഫ് ചട്ടക്കൂട്’ മതിയാകില്ലെന്ന് ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നത് ഇറാനുമായുള്ള യുഎസിന്റെ നിലവിലുള്ള ആണവ ചര്‍ച്ചകള്‍ക്കും സൗദി അറേബ്യയുമായുള്ള ചര്‍ച്ചകള്‍ക്കും സഹായകമാകുമെന്ന് യുഎസ് പ്രസിഡന്റ് നെതന്യാഹുവിനോട് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കടുത്ത കുടിയേറ്റ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍, ഇറാഖിലും സിറിയയിലും വിന്യസിച്ചതിനേക്കാള്‍ കൂടുതല്‍ അമേരിക്കന്‍ സൈനികരെ ലൊസാഞ്ചലസിലേക്ക് ട്രംപ് ഭരണകൂടം അയച്ചതായി റിപ്പോര്‍ട്ട്.
കാലിഫോര്‍ണിയയിലെ ലൊസാഞ്ചലസ് നഗരത്തിലാണ് ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ ജനം തെരുവിലിറങ്ങിയത്. ഏകദേശം 4,000 നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥരെയും 700ലധികം ആക്റ്റീവ് ഡ്യൂട്ടി മറൈന്‍മാരെയും ലൊസാഞ്ചലസില്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തലങ്ങും വിലങ്ങും കുടിയേറ്റക്കാര്‍ക്കെതിരെ നടപടി വ്യാപകമാക്കിയതോടെയാണ് പ്രതിഷേധം ശക്തമായത്. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നുവെന്നാരോപിച്ചാണ് അധികൃതരുടെ നടപടി.
ഇറാഖില്‍ 2,500 ഉം സിറിയയിലെ 1,500 ഉം സൈനികരുമായി താരതമ്യപ്പെടുത്തുമ്പോള്‍, ലൊസാഞ്ചലസില്‍ 4,800 സജീവ ഗാര്‍ഡ്, മറൈന്‍ ഉദ്യോഗസ്ഥരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 13.4കോടി ഡോളറാണ് സൈനിക വ്യന്യാസത്തിനായി ചെലവാകുക. യുണൈറ്റഡ് സ്റ്റേറ്റ്സ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ കരുതല്‍ തടങ്കലിലാക്കുന്നത്. 44പേരെയെങ്കിലും ഇങ്ങനെ അറസ്റ്റ് ചെയ്തതായാണ് ആദ്യമുള്ള റിപ്പോര്‍ട്ടുകള്‍. അറസ്റ്റിലായവരുടെ എണ്ണം ഉയരാനാണ് സാധ്യത.
ഇതിനെതിരെ ജൂണ്‍ ആറിന് തുടങ്ങിയ പ്രതിഷേധം പിറ്റേന്ന് വൈകുന്നേരത്തോടെ കൈവിടുകയായിരുന്നു. കലപാ അന്തരീക്ഷമായി ലൊസാഞ്ചലസ് നഗരം. നിരവധി പേരാണ് ഭരണകൂടത്തിന്റെ നയത്തിനെതിരെ രംഗത്ത് എത്തിയത്. സ്ഥലത്ത് കര്‍ഫ്യൂ വരെ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായി. പിന്നാലെയാണ് സൈന്യത്തെ വിന്യസിക്കാന്‍ ട്രംപ് ഉത്തരവിട്ടത്. ഏകദേശം 3.9 ദശലക്ഷം ആളുകലാണ് നഗരത്തില്‍ താമസിക്കുന്നത്. ഇതിനിടെ, സൈന്യത്തെ വിന്യസിക്കാനുള്ള തീരുമാനത്തിനെതിരെ കാലിഫോര്‍ണിയ ഗവര്‍ണറും രംഗത്ത് എത്തി.
പത്തനംതിട്ട: അഹമ്മദാബാദിലെ വിമാനദുരന്തത്തിൽ മരിച്ചവരിൽ പത്തനംതിട്ട സ്വദേശിനിയായ നഴ്സും. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ. നായർ (39) ആണ് മരിച്ചത്. ഒമാനിൽ നഴ്സായിരുന്ന രഞ്ജിതയ്ക്ക് യുകെയിൽ ജോലി ലഭിച്ചിരുന്നു. ജോലിയിൽ പ്രവേശിക്കാനായി യുകെയിലേക്കു പോകുമ്പോഴാണ് ദുരന്തം. ലണ്ടനിലേക്കു പോകാനായി കൊച്ചിയിൽനിന്ന് ഇന്നലെയാണ് രഞ്ജിത അഹമ്മദാബാദിലേക്ക് യാത്ര പുറപ്പെട്ടത്.
അഹമ്മദാബാദിലെ ജനവാസ മേഖലയിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ171 വിമാനമാണ് ഇന്ന് ഉച്ചയോടെ ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകർന്നുവീണത്. വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ 61 പേർ വിദേശികളാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടിക് ടോക് താരം ഖാബി ലെയ്മിനെ അമേരിക്കന്‍ അറസ്റ്റുചെയ്ത് വിട്ടയച്ചു. വീസാ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയില്‍ തുടര്‍ന്നതിനാലാണ് നടപടി.
വെള്ളിയാഴ്ച ലാസ് വേഗസിലെ ഹാരി റെയ്ഡ് വിമാനത്താവളത്തിലാണ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ, സ്വയം രാജ്യംവിടാന്‍ അനുവദിച്ചെന്ന് ഐസിഇ അറിയിച്ചു. സംഭവത്തില്‍ ഖാബി പ്രതികരിച്ചിട്ടില്ല.
സെനഗലില്‍ ജനിച്ച ഖാബി, ഇറ്റാലിയന്‍ പൗരനാണ്. ഏപ്രില്‍ 30-നാണ് ഖാബി യുഎസിലെത്തിയത്. 16.3 കോടി ഫോളോവേഴ്സാണ് ഇരുപത്തിയഞ്ചുകാരനായ ഖാബിക്ക് ടിക്ടോക്കില്‍ മാത്രമുള്ളത്. ജനുവരിയില്‍ യൂണിസെഫ് ഇദ്ദേഹത്തെ ഗുഡ്വില് അംബാസഡറാക്കിയിരുന്നു. കഴിഞ്ഞമാസം ന്യൂയോര്‍ക്കില്‍ നടന്ന മെറ്റ് ഗാല ഫാഷന്‍ഷോയിലും പങ്കെടുത്തു.
അഹമ്മദാബാദ് : അഹമ്മദാബാദിലെ വിമാനദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻപേരും മരിച്ചതായി സ്ഥിരീകരണം. അപകടത്തിൽ 242 പേരും മരിച്ചതായി ഗുജറാത്ത് പൊലീസ് സ്ഥിരീകരിച്ചു. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിൽ ഉൾപ്പെടും. അപകടത്തിൽ പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു.
12 ക്രൂ മെമ്പേഴ്സും 230 യാത്രക്കാരും അടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 69 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും 6 പോര്‍ച്ചുഗീസ് പൗരന്മാരും ഉള്‍പ്പെടെയുള്ളവരാണ് വിമാനത്തിലെ യാത്രക്കാര്‍. അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ AI 171 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
ഉച്ചയ്ക്ക് 1.10നായിരുന്നു വിമാനം അഹമദാബാദില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തത്. പത്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അപകടം ഉണ്ടായതായാണ് വിവരം. അപകടം നടന്നത് ജനവാസമേഖലയിലാണ് എന്നതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.
ന്യൂയോർക്ക്: 2025ലെ ഫൊക്കാന സാഹിത്യ പുരസ്കാരങ്ങൾക്ക് നോവൽ, കഥ, കവിത, ഓർമക്കുറിപ്പുകൾ എന്നീ വിഭാഗങ്ങളിലെ മൗലിക കൃതികൾ ക്ഷണിച്ചു. 2023 ജൂലൈ ഒന്നിനും 2025 ജൂൺ 30 നുമിടയിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കുക. 10001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഓഗസ്റ്റ് രണ്ടിന് കുമരകത്ത് വെച്ച് നടക്കുന്ന ഫൊക്കാന കേരള സാഹിത്യ സമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. പുസ്തകത്തിന്റെ മൂന്ന് കോപ്പികൾ 2025 ജൂലായ് അഞ്ചിന് മുൻപ് താഴെ പറയുന്ന വിലാസത്തിൽ ലഭ്യമാക്കണം എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. റിട്ട ഐഎഎസ് ഓഫിസർ കെ .വി .മോഹൻകുമാർ ഫൊക്കാന കേരള സാഹിത്യ സമ്മേളനത്തിന്റെ ചെയർമാനായി നാലംഗ കമ്മിറ്റി പാനലിൽ ഉണ്ടാകും. വിലാസം: ചെയർമാൻ, ഫൊക്കാന സാഹിത്യ പുരസ്കാര സമിതി, സോപാനം, നവമി ഗാർഡൻസ്, തിരുവനന്തപുരം-695017. ഫോൺ: +91 6282622095.