സാൽമൊണെല്ല അണുബാധ സാധ്യതയെ തുടർന്ന് കാനഡയിലെ രണ്ടു പ്രവിശ്യകളിൽ വിറ്റഴിച്ച ചില്ലി പീനട്ട്സ് തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ക്യുബെക്ക്, ഒൻ്റാരിയോ എന്നിവിടങ്ങളിൽ വിതരണം ചെയ്തതും ‘എവറസ്റ്റ് ട്രേഡേഴ്സ്’ (Everest Traders Inc.) പുറത്തിറക്കിയതുമായ “റോസ്റ്റഡ് ലെമൺ ആൻഡ് ചില്ലി പീനട്ട്സ്” (Roasted Lemon N’ Chilli Peanuts) ആണ് ബാധിച്ച ഉൽപ്പന്നം.
തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ കഴിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്നും, അവ ഉപേക്ഷിക്കുകയോ തിരിച്ചേൽപ്പിക്കുകയോ ചെയ്യണമെന്നും ഏജൻസി നിർദ്ദേശിച്ചു. സാൽമൊണെല്ല ബാധിച്ച ഭക്ഷണം കേടായതായി കാഴ്ചയിലോ ഗന്ധത്തിലോ തോന്നില്ലെങ്കിലും അത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പനി, തലവേദന, ഛർദ്ദി, ഓക്കാനം, വയറുവേദന, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങൾ. “റോസ്റ്റഡ് ലെമൺ ആൻഡ് ചില്ലി പീനട്ട്സ്” ആയി ബന്ധപ്പെട്ട് ഇതുവരെ രോഗബാധയൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.







