newsroom@amcainnews.com

ജി 7 ഉച്ചകോടിയുടെ കേന്ദ്രബിന്ദു ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷമാകുമെന്ന് കെയ്ര്‍ സ്റ്റാര്‍മര്‍

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം, ആല്‍ബര്‍ട്ടയില്‍ ഇന്ന് ആരംഭിക്കുന്ന ജി 7 ഉച്ചകോടിയുടെ കേന്ദ്രബിന്ദു ആയിരിക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍. സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഏകോപിപ്പിക്കാന്‍ ലോക നേതാക്കള്‍ക്ക് ഉച്ചകോടി അവസരമൊരുക്കുന്നുവെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി പാര്‍ലമെന്റ് ഹില്ലില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി. ഇന്ന് വൈകുന്നേരം ആരംഭിക്കുന്ന ജി 7 ഉച്ചകോടിക്കായി ഇരു നേതാക്കളും കനനാസ്‌കിസിലേക്ക് തിരിക്കും.

അതേസമയം, തുടര്‍ച്ചയായ മൂന്നാം ദിവസവും ഇസ്രയേലും ഇറാനും തമ്മില്‍ ആക്രമണ പ്രത്യാക്രമണങ്ങള്‍ തുടരുകയാണ്. കൂടുതല്‍ മോശമായ സ്ഥിതിയാണ് വരാനിരിക്കുന്നതെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും ഉടന്‍ ഒരു കരാറില്‍ എത്തേണ്ടതുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് സോഷ്യല്‍ മീഡിയ പോസ്റ്റില്‍പറഞ്ഞിരുന്നു.

You might also like

എഡ്മന്റൺ പോലീസ് ചീഫ് ഡെയ്‌ൽ മക്ഫീയുടെ ഇസ്രായേൽ സന്ദർശനം വിവാദത്തിൽ; സുരക്ഷാ പഠനമെന്ന് സേന, രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശകർ

വാൻകൂവറിൽ ഇന്ധനവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു; പെട്രോൾ വില ലിറ്ററിന് 2 ഡോളർ കടന്നു

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

ലക്ഷ്യം കൈവരിച്ചു: യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

അടിസ്ഥാന പലിശനിരക്ക് 2.25% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

ബിസി വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പിഴവ്; കാഴ്ച മറച്ച മൂടൽമഞ്ഞും പരിമിതമായ പരിശീലനവും; അന്വേഷണ ഫലം പുറത്ത്

Top Picks for You
Top Picks for You