പാർട്ടിക്കുള്ളിലെ ഭിന്നതയും ആഭ്യന്തര സംഘർഷവും രൂക്ഷമായ സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു. ഒപ്പം ലേബർ പാർട്ടി ലീഡർ സ്ഥാനവും ഒഴിയുകയാണെന്ന് അദ്ദേഹം അറിയിച്ചു.
തിരഞ്ഞെടുപ്പുകളിലെ തിരിച്ചടി, ജനപ്രീതിയിലുണ്ടായ ഇടിവ് തുടങ്ങിയ സാഹചര്യങ്ങൾ നിലനിൽക്കുന്ന അവസ്ഥയിൽ പാർട്ടിയിലെ നൂറിലധികം എംപിമാരും മുതിർന്ന കാബിനറ്റ് മന്ത്രിമാരും അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെട്ടിരുന്നു. ലേബർ പാർട്ടിയിലെ അദ്ദേഹത്തിന്‍റെ പ്രധാന എതിരാളിയും മുൻ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറുമായ ആൻഡി ബേൺഹാം ഉപതിരഞ്ഞെടുപ്പിൽ ജയിച്ച് പാർലമെൻ്റിലേക്ക് എത്തിയതും രാജി വേഗത്തിലാക്കി. അടുത്ത പ്രധാനമന്ത്രിയാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ആൻഡി ബേൺഹാമാണ്.






