ബ്രിട്ടിഷ് കൊളംബിയയിലെ ഒകനാഗൻ വാലിയിൽ ബാൾഡ് റേഞ്ച് കാട്ടുതീ അനിയന്ത്രിതമായതോടെ മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രിയിൽ ആരംഭിച്ച കാട്ടുതീയെ തുടർന്ന് ഇരുപത്തിനായിരുത്തിലധികം ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. കാട്ടുതീയിൽ ഒരാൾ കൊല്ലപ്പട്ടതായി സംശയിക്കുന്നതായി പോലീസും ബി.സി. കോറോണേഴ്‌സ് സർവീസും അറിയിച്ചു. കാട്ടുതീ ബാധിത പ്രദേശങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി തുടരുകയാണ്.
തീപിടുത്തത്തിൽ കുടുങ്ങിയ ആളുകളെ വ്യോമമാർഗം ഒഴിപ്പിക്കൽ നടക്കുന്നുണ്ട്. അതേസമയം അടിയന്തര സംഘങ്ങൾ തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതായി പ്രീമിയർ ഡേവിഡ് എബി അറിയിച്ചു. ശനിയാഴ്ച നിരവധി പുതിയ ഒഴിപ്പിക്കൽ ഉത്തരവുകളും അലേർട്ടുകളും പുറപ്പെടുവിച്ചു. ജനങ്ങൾ, എമർജൻസി ഇൻഫോ ബി.സി., ഡ്രൈവ്ബിസി, ബി.സി. വൈൽഡ്‌ഫയർ സർവീസ്, നിങ്ങളുടെ പ്രാദേശിക സർക്കാർ തുടങ്ങിയവർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.







