newsroom@amcainnews.com

ചികിത്സാ പിഴവ് ആരോപണം: കാനഡയിൽ ശസ്ത്രക്രിയ കഴിഞ്ഞെത്തിയ മലയാളി യുവതി മരിച്ചു

വൻകൂവർ: കാനഡയിലെ പ്രിൻസ് ജോർജിൽ തോളെല്ല് ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ മലയാളി യുവതി ഉറക്കത്തിനിടെ മരിച്ചു. കൊച്ചി തേവര സ്വദേശിനി നമിത സെബാസ്റ്റ്യൻ (35) ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാ പിഴവാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.

തോളെല്ല് സ്ഥാനം തെറ്റിയതിനെ തുടർന്നാണ് നമിതയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. പേസ്‌മേക്കർ ഉപയോഗിച്ചിരുന്ന നമിതയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നതാണ്. എന്നാൽ ഇത് കണക്കിലെടുക്കാതെ, ശസ്ത്രക്രിയ കഴിഞ്ഞ് വെറും ആറ് മണിക്കൂറിനുള്ളിൽ തന്നെ അധികൃതർ നമിതയെ ഡിസ്‌ചാർജ് ചെയ്തു. ഗുരുതരമായ ആരോഗ്യാവസ്ഥയിലുള്ള രോഗിയെ വേണ്ടത്ര നിരീക്ഷണത്തിലോ പരിചരണത്തിലോ നിർത്താതെ വീട്ടിലേക്ക് അയച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.

ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ നമിത ഉറക്കത്തിനിടെയാണ് മരണപ്പെട്ടത്. മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ബന്ധുക്കൾ.

പ്രിൻസ് ജോർജിലെ മലയാളി സമൂഹത്തെ നടുക്കിയ ഈ വിയോഗം കാനഡയിലെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കും വഴിമാറിയിട്ടുണ്ട്. ജിതിൻ തോമസാണ് നമിതയുടെ ഭർത്താവ്. അഞ്ച് വയസ്സുകാരി നതാനിയ ഏക മകളാണ്.

You might also like

സ്തനാർബുദ നിർണ്ണയം ഇനി കൂടുതൽ എളുപ്പം; മാനിറ്റോബ സർവ്വകലാശാലയുടെ പുതിയ കണ്ടെത്തൽ

കാനഡയിൽ പട്ടിണി കൂടുന്നു; ജീവിതച്ചെലവിൽ ശ്വാസംമുട്ടി ജനങ്ങൾ: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

പുതിയ നിയമങ്ങളുമായി കാനഡ; നികുതിദായകർക്കും ഫെഡറൽ ജീവനക്കാർക്കും നിർണായകം

അറ്റ്‌ലാന്റിക് സമുദ്രത്തിലെ വിനോദസഞ്ചാര കപ്പലിൽ ഹന്റാവൈറസ് ബാധ: മൂന്ന് മരണം; കപ്പലിൽ നാല് കനേഡിയൻ പൗരന്മാരും

ബ്രോക്ക്‌വില്ലിൽ യുവതിയും രണ്ട് മക്കളും കൊല്ലപ്പെട്ട നിലയിൽ; കൗമാരക്കാരൻ പിടിയിൽ

ജീവിതച്ചെലവ് ഉൾപ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധികളിൽ ട്രംപ് കൂടുതൽ പ്രതിരോധത്തിൽ- ഉൾക്കടലിൽ കുടുങ്ങിയ കപ്പലുകൾക്ക് യു.എസ് ‘വഴി കാട്ടും’ എന്ന് പ്രസിഡന്റ്

Top Picks for You
Top Picks for You