ബ്രിട്ടീഷ് കൊളംബിയ സമ്മർലാൻഡിലെ ബാൾഡ് റേഞ്ചിലുണ്ടായ തീപിടുത്തത്തിൽ 80 വയസ്സുള്ള വയോധിക കൊല്ലപ്പെട്ടതായി ആർസിഎംപി അറിയിച്ചു. മെഡോ വാലി പ്രദേശത്തെ സ്വന്തം വീട്ടിൽ നിന്ന് കുടുംബാംഗത്തോടൊപ്പം ഒഴിഞ്ഞുപോകുന്നതിനിടെയാണ് വയോധിക മരിച്ചതെന്ന് പെൻ്റിക്റ്റൺ ആർസിഎംപി റിപ്പോർട്ട് ചെയ്തു. കാട്ടുതീയുമായി ബന്ധപ്പെട്ട മറ്റ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മൗണ്ടീസ് കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച വൈകുന്നേരം 5:15 ഓടെയാണ് തീപിടുത്തം കണ്ടെത്തിയത്. അനിയന്ത്രിതമായി കത്തിപ്പടരുന്ന കാട്ടുതീ ഒകനാഗൻ തടാകത്തിലും ഫോൾഡർ, മെഡോ വാലി തുടങ്ങിയ പ്രദേശങ്ങളിലും കനത്ത നാശനഷ്ടം സൃഷ്ടിച്ചു. കൂടാതെ ബാൾഡ് റേഞ്ച് തീപിടുത്തം കാരണം സമ്മർലാൻഡിലും പരിസരത്തുമുള്ള 20,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.







