newsroom@amcainnews.com

ചികിത്സാ പിഴവ് ആരോപണം: കാനഡയിൽ ശസ്ത്രക്രിയ കഴിഞ്ഞെത്തിയ മലയാളി യുവതി മരിച്ചു

വൻകൂവർ: കാനഡയിലെ പ്രിൻസ് ജോർജിൽ തോളെല്ല് ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ മലയാളി യുവതി ഉറക്കത്തിനിടെ മരിച്ചു. കൊച്ചി തേവര സ്വദേശിനി നമിത സെബാസ്റ്റ്യൻ (35) ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാ പിഴവാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു. തോളെല്ല് സ്ഥാനം തെറ്റിയതിനെ തുടർന്നാണ് നമിതയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. പേസ്‌മേക്കർ ഉപയോഗിച്ചിരുന്ന നമിതയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നതാണ്. എന്നാൽ ഇത് കണക്കിലെടുക്കാതെ, ശസ്ത്രക്രിയ കഴിഞ്ഞ് വെറും ആറ് മണിക്കൂറിനുള്ളിൽ തന്നെ […]

സുവേന്ദു ആദ്യ ബിജെപി പശ്ചിമബംഗാൾ മുഖ്യമന്ത്രി; സത്യപ്രതിജ്‌ഞ ഇന്ന്

കൊൽക്കത്ത : സുവേന്ദു അധികാരി ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാകും. ഇന്നു സത്യപ്രതിജ്‌ഞ ചെയ്ത‌് അധികാരമേൽക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായു ടെ അധ്യക്ഷതയിൽ ചേർന്ന പാർട്ടി എംഎൽഎമാരുടെ യോഗം സുവേന്ദുവിനെ സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ഗവർണർ ആർ.എൻ.രവിയെ കണ്ട് സുവേന്ദു സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. ഒരുകാലത്ത് മമത ബാനർജിയുടെ ഉറ്റ അനുയായി ആയിരുന്ന സുവേന്ദു കഴിഞ്ഞ സർക്കാരിലെ പ്രതിപക്ഷ നേതാവായിരുന്നു. നന്ദിഗ്രാമിലും ഭവാനിപുരിലും ജയിച്ച സുവേന്ദു ഒരു സീറ്റ് രാജിവയ്ക്കും. ഭവാനിപുരിൽ മുഖ്യമന്ത്രി […]

തമിഴ്‌നാട് രാഷ്ട്രീയം: രാത്രിയിലെ നാടകീയ നീക്കങ്ങൾ; വിജയ് പാർട്ടിക്ക് ഇന്ന് നിർണായക ദിനം.

തമിഴ്‌നാട്ടിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ശനിയാഴ്ച രാവിലെയും തുടരുകയാണ്. വിജയ്‍യുടെ തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) വി.സി.കെ പിന്തുണ നൽകുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും, വി.സി.കെ അധ്യക്ഷൻ തോൽ. തിരുമാവളവൻ ഔദ്യോഗിക പിന്തുണ നൽകാതെ വിട്ടുനിൽക്കുന്നത് അദ്ദേഹത്തെ ഈ രാഷ്ട്രീയ നാടകത്തിലെ നിർണായക വ്യക്തിത്വമാക്കി മാറ്റിയിരിക്കുന്നു. വെള്ളിയാഴ്ച രാത്രി മുഴുവൻ തിരുമാവളവനെ കേന്ദ്രീകരിച്ചായിരുന്നു രാഷ്ട്രീയ ചർച്ചകൾ. ടി.വി.കെ നേതൃത്വം നൽകുന്ന സർക്കാരിൽ ഉപമുഖ്യമന്ത്രി സ്ഥാനമോ, അതല്ലെങ്കിൽ ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ സഖ്യത്തിൽ പൊതുസമ്മതനായ മുഖ്യമന്ത്രി സ്ഥാനമോ അദ്ദേഹത്തിന് ലഭിച്ചേക്കാമെന്ന തരത്തിലുള്ള […]

കേരളത്തിൽ ത്രികോണപ്പയറ്റ്

കേരളത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ ഹൈക്കമാൻഡ് അടിയന്തര ഇടപെടൽ ആരംഭിച്ചു. സ്ഥാനത്തിനായി അവകാശവാദമുന്നയിക്കുന്ന വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ ഹൈക്കമാൻഡിന്റെ വിളിയനുസരിച്ച് ഇന്നലെ അർധരാത്രിയോടെ ഡൽഹിയിലെത്തി. മൂന്ന് നേതാക്കളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നത് കേന്ദ്ര നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. തീരുമാനം നീണ്ടുപോകുന്നത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ ദോഷകരമായി ബാധിക്കുമെന്ന് നിരീക്ഷകർ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അറിയിച്ചതോടെയാണ് നീക്കങ്ങൾ വേഗത്തിലായത്. ഇന്ന് വൈകിട്ടോ നാളെയോ ആയി […]