newsroom@amcainnews.com

ഇൻഡിഗോ വിമാന സർവീസുകളുടെ പ്രതിസന്ധി: റദ്ദായ ടിക്കറ്റുകളുടെ റീഫണ്ട് തുകയായി ഇതുവരെ മടക്കിനൽകിയത് 827 കോടി രൂപ

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകളുടെ പ്രതിസന്ധി മൂലം റദ്ദായ ടിക്കറ്റുകളുടെ റീഫണ്ട് തുകയായി ഇതുവരെ 827 കോടി രൂപ കമ്പനി മടക്കിനൽകി. 9.55 ലക്ഷം പിഎൻആറുകൾക്കാണ് (പാസഞ്ചർ നെയിം റെക്കോർഡുകൾ) ഇത്രയും തുക മടക്കിനൽകിയത്. പ്രതിസന്ധി ഏറ്റവും രൂക്ഷമായ ഡിസംബർ 1 മുതൽ 7 വരെ മാത്രം 5.86 ലക്ഷം പിഎൻആർ ടിക്കറ്റുകളാണ് റദ്ദായത്. ഇവയുടെ മാത്രം റീഫണ്ട് മൂല്യം 569.65 കോടിയാണ്. നവംബർ 21 മുതൽ ഡിസംബർ 7 വരെ ഇത് ആകെ 827 കോടി രൂപയാണ്.

തുക റീഫണ്ട് ചെയ്യാനായി കേന്ദ്രം നിശ്ചയിച്ച സമയപരിധി ഞായറാഴ്ച രാത്രി 8 വരെയായിരുന്നു. വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയ 4,500 ബാഗുകൾ ഇതുവരെ ഉപയോക്താക്കളുടെ വീടുകളിലെത്തിച്ചു. ബാക്കി 4,500 ബാഗുകൾ അടുത്ത 36 മണിക്കൂറിനുള്ളിൽ നൽകും. തിങ്കളാഴ്ച 1802 സർവീസുകൾ നടത്തുമെന്നാണ് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്. ഏകദേശം 500 സർവീസുകളാണ് റദ്ദാവുക.

You might also like

കാമുകിയെ തടവിലാക്കി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച തീവ്രവാദ സംഘടനയുടെ മുൻ കമാൻഡർ പിടിയിൽ

ഉയർന്ന ജീവിതച്ചെലവ്: ധനസഹായ വിതരണവുമായി ആൽബർട്ട സർക്കാർ

ആഡംബരത്തിന്റെ ‘പ്രസിഡൻഷ്യൽ’ കരുത്തുമായി പ്രഭുദേവ; പുത്തൻ എംജി എം9 ലിമോസിൻ ഇനി താരത്തിന് സ്വന്തം

സംഘർഷം ഒഴിയുന്നുവോ? മോദിയെ കാനഡയിലേക്ക് ക്ഷണിച്ച് കാർണി

വേനൽക്കാലമെത്തി, നദികളിലിറങ്ങുന്നവർ ജാഗ്രത പാലിക്കണം: കാൽഗറി പൊലീസ്

ഫിഫ ലോകകപ്പ്: ഖത്തറിനെതിരെ വിജയം കൊയ്ത് കാനഡ, ജൊനാഥൻ ഡേവിഡിന് ഹാട്രിക്

Top Picks for You
Top Picks for You