കാനഡ-ഇന്ത്യാ ബന്ധം ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാനഡയിലേക്ക് ക്ഷണിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഫ്രാൻസിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് മോദിയെ കാനഡയിലേക്ക് ക്ഷണിച്ചത്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്‍റെ വ്യാപാര യുദ്ധത്തെ നേരിടാൻ ശക്തമായ ബന്ധം ഉറപ്പാക്കാൻ കാനഡ ഒരുങ്ങുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കൂടിക്കാഴ്ചയിൽ രഹസ്യ പ്രതിരോധ, സുരക്ഷാ വിവരങ്ങളുടെ കൈമാറ്റം ശക്തിപ്പെടുത്തുന്ന ഒരു പൊതു സുരക്ഷാ വിവര കരാറിൽ ചർച്ച ആരംഭിക്കാൻ കാർണിയും മോദിയും സമ്മതിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ ആഴ്ച ആദ്യം ഫ്രാൻസുമായി സമാനമായ ഒരു കരാറിൽ കാർണി ഒപ്പുവച്ചിരുന്നു. ഈ വർഷാദ്യം കാർണി ഇന്ത്യ സന്ദർശിച്ചിരുന്നു. സന്ദർശനത്തിൽ ഇന്ത്യാ-കാനഡ ഒരു സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടുകയും പുതിയ ഊർജ്ജ പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ നടന്ന കനേഡിയൻ സിഖ് ആക്ടിവിസ്റ്റ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ഫെഡറൽ സർക്കാർ ആരോപിച്ചതിനെത്തുടർന്ന് 2023-ൽ ഒട്ടാവ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ അവസാനിപ്പിച്ചിരുന്നു.






