കനത്ത മഴയെ തുടർന്ന് മോൺട്രിയലിലെ വെസ്റ്റ് ഐലൻഡിൽ കനത്ത വെള്ളപ്പൊക്കം. 20,000-ത്തിലധികം ആളുകൾക്ക് വൈദ്യുതി മുടങ്ങുകയും ബാധിത പ്രദേശങ്ങളിലുടനീളം റോഡ് അടയ്ക്കുകയും ചെയ്തു. ഡോളാർഡ്-ഡെസ്-ഓർമിയക്സ് മേഖലയിൽ രാത്രി 10 മണി വരെ 20,000-ത്തിലധികം ആളുകൾ ഇരുട്ടിലാണെന്ന് ഹൈഡ്രോ-ക്യൂബെക്ക് റിപ്പോർട്ട് ചെയ്തു. പിയറിഫോണ്ട്സ് ബൊളിവാർഡ്, റൂ ഫ്രെഡ്മിർ, റൂ ലാവിഗ്നെ, ജാക്വസ് ബിസാർഡ് എന്നീ നാല് റോഡുകൾ അടച്ചിട്ടതായി മോൺട്രിയൽ പോലീസ് വക്താവ് അറിയിച്ചു. ഗ്രേറ്റർ മോൺട്രിയൽ പ്രദേശത്ത് കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകിയിരുന്നു.
വെള്ളപ്പൊക്കത്തെ തുടർന്ന് പിയറിഫോണ്ട്സ് ലൈബ്രറി, പിയറിഫോണ്ട്സ് കൾച്ചറൽ സെന്‍റർ, മാർസെൽ-മോറിൻ കമ്മ്യൂണിറ്റി സെന്‍റർ, വെർസൈൽസ് നീന്തൽക്കുളം എന്നിവ ജൂൺ 21 ഞായറാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് പിയറിഫോണ്ട്സ്-റോക്സ്ബോറോ ബറോ അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.






