1904-ലാണ് വാഴൂർ റോഡിൽ പാറേൽ പള്ളി സ്ഥാപിക്കപ്പെടുന്നത്. താൽക്കാലിക ഷെഡിലാണ് ആദ്യം പള്ളി പണി ആരംഭിച്ചത്. 1977-ൽ മരിയൻ തീർത്ഥാടൻ കേന്ദ്രമായി പ്രഖ്യാപിച്ച ദേവാലയത്തെ 1981-ൽ സ്വതന്ത്ര ഇടവകയാക്കി ഉയർത്തി.
മധ്യകേരളത്തിലെ പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ ചങ്ങനാശ്ശേരി പാറേൽ സെന്റ് മേരീസ് പള്ളിയുടെ പുതിയ ദേവാലയ നിർമ്മാണം അന്തിമഘട്ടത്തിലേക്ക്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പള്ളിയായി വിഭാവനം ചെയ്തിരിക്കുന്ന ഈ ബൃഹത്തായ ദേവാലയത്തിന്റെ പണി ഏറെക്കാലമായി പുരോഗമിക്കുകയാണ്.
പഴയ ദേവാലയത്തിന്റെ സ്ഥാനത്താണ് അത്യാധുനിക സൗകര്യങ്ങളോടും വാസ്തുവിദ്യയോടും കൂടി പുതിയ പള്ളി നിർമ്മിക്കുന്നത്. പൗരസ്ത്യ-പാശ്ചാത്യ വാസ്തുശൈലികളുടെ അപൂർവ്വ സംഗമമായിട്ടാണ് പള്ളി രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിലുള്ള പഴയ ദേവാലയത്തിന് പകരമായി, വർദ്ധിച്ചുവരുന്ന തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനും സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് സഭ ഇത്തരമൊരു വിപുലമായ പദ്ധതി ആവിഷ്കരിച്ചത്.
മൂന്ന് നിലകളിലായി നിർമ്മിക്കുന്ന പള്ളിക്ക് എട്ടു ഗോപുരങ്ങളാണ് പ്രധാന ആകർഷണം. ഒരേസമയം ആയിരക്കണക്കിന് വിശ്വാസികൾക്ക് പ്രാർത്ഥനയിൽ പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ അതിവിശാലമായാണ് അൽത്താരയും ആരാധനാ സ്ഥലവും ഒരുക്കിയിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്.
പ്രശസ്തമായ അമലോദ്ഭവ തിരുനാൾ അടക്കമുള്ള ചടങ്ങുകൾക്ക് വേദിയാകുന്ന പാറേൽ പള്ളി, പുതിയ നിർമ്മിതിയോടെ മതസൗഹാർദ്ദത്തിന്റെയും തീർത്ഥാടന ടൂറിസത്തിന്റെയും പ്രധാന കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2026 നവംബർ 21 ന് ഈ പള്ളിയുടെ കൂദാശ നടക്കും. നിർമ്മാണംപൂർത്തിയാകുമ്പോൾ ഏഷ്യയിലെ ഏറ്റവും വലിപ്പമേറിയ രണ്ടാമത്തെ പള്ളിയായിയിരിക്കു. ഗോതിക് മാതൃകയിലുള്ള വാസ്തുവിദ്യയും വിപുലമായ സൗകര്യങ്ങളുമാണ് ഈ പള്ളിയുടെ പ്രത്യേകത.






