അഭയാർത്ഥി അപേക്ഷ തള്ളിയതോടെ എട്ട് വർഷമായി ക്യുബെക്കിൽ താമസിച്ചു വരികയായിരുന്ന ഇന്ത്യൻ കുടംബത്തിനെ നാടുകടത്തി. 2018 ഏപ്രിലിൽ കാനഡയിലെത്തിയ ഹരീഷ് കുമാറിനെയും കുടുംബത്തിനെയുമാണ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. ഇന്ത്യയിലെത്തിയാൽ ജീവന് ഭീഷണിയുണ്ടെന്നും മാനുഷിക പരിഗണന നൽകണമെന്നും കാണിച്ച് ഇവർ അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഓഗസ്റ്റ് 4-ന് ഇവരുടെ അഭയാർത്ഥി അപേക്ഷ കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) തള്ളി. കൂടാതെ കഴിഞ്ഞ ആഴ്ച ഹരീഷിന്‍റെ ഭാര്യയെ കാനഡ ബോർഡർ സർവീസസ് ഏജൻസി കസ്റ്റഡിയിൽ എടുത്തിരുന്നു. നിലവിൽ CBSAയുടെ തീരുമാനത്തിനെതിരെ കുടുംബം ജുഡീഷ്യൽ റിവ്യൂ ഹർജി നൽകിയിട്ടുണ്ട്. ട്രക്ക് ഡ്രൈവറാണ് ഹരീഷ് കുമാർ. ജപേഷ് (14), ഗൗരേഷ് (12) എന്നിവർ മക്കളാണ്.
ഈ വർഷം കാനഡയിൽ നടന്ന നാടുകടത്തലുകളിൽ പകുതിയിലധികവും ക്യുബെക്കിൽ നിന്നാണെന്ന് CBSA ഡാറ്റ വ്യക്തമാക്കുന്നു. ഇമ്മിഗ്രൻ്റ് വർക്കേഴ്സ് സെന്‍ററിലെ മനുഷ്യാവകാശ പ്രവർത്തകർ കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.







