newsroom@amcainnews.com

എച്ച്1 ബി വീസയിൽ എത്തുന്നത് ഇന്ത്യക്കാർ, അമേരിക്കക്കാരെ പിരിച്ചുവിടുന്നു

അമേരിക്കയുടെ എച്ച്1 ബി വീസ സമ്പൂർണ അഴിമതിയാണെന്ന ആരോപണവുമായി ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്. വിദഗ്ധരായ വിദേശ തൊഴിലാളികളെ കുറഞ്ഞ ചെലവിൽ ജോലിക്കെടുക്കാൻ കമ്പനികളെ സഹായിക്കുന്ന ഈ വീസ, അമേരിക്കൻ തൊഴിലാളികളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്നിക്കും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

എച്ച്1 ബി വീസയിൽ അമേരിക്കയിലെത്തുന്നവരിൽ കൂടുതലും ഇന്ത്യയിൽ നിന്നുള്ളവരാണെന്നും ഇത് അമേരിക്കൻ പൗരന്മാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ കമ്പനികളെ പ്രേരിപ്പിക്കുന്നുവെന്നും ഡിസാന്റിസ് ആരോപിച്ചു. ഉയർന്ന വരുമാനമുള്ള അപേക്ഷകർക്ക് മുൻഗണന നൽകുന്ന രീതിയിൽ വീസാ നയം മാറ്റാൻ ശ്രമം നടക്കുന്നുണ്ട്. പുതിയ നിയമം വന്നാൽ അമേരിക്കയിലെ ലക്ഷക്കണക്കിന് ഇന്ത്യക്കാരെയും വിദ്യാർത്ഥികളെയും അത് ദോഷകരമായി ബാധിച്ചേക്കാം. എച്ച്1 ബി വീസ ലഭിക്കുന്നവരിൽ 70 ശതമാനവും ഇന്ത്യക്കാരാണ്. ട്രംപ് അധികാരത്തിലെത്തിയ ശേഷം വിദേശ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും എതിരായ നടപടികൾ ശക്തമാക്കിയിരുന്നു.

You might also like

ടൊറൻ്റോ മേയർ തിരഞ്ഞെടുപ്പ്: ഒലിവിയ ചൗ രണ്ടാം തവണയും മത്സരരംഗത്ത്

തൃപ്പൂണിത്തുറയിലെ ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് അഞ്ച് വർഷം; ലബോറട്ടറികൾ ഇതുവരെ സജ്ജമായില്ല

നയതന്ത്ര ദൗത്യങ്ങൾ പ്രതിസന്ധിയിൽ: വിദേശകാര്യ മന്ത്രാലയത്തിൽ ജീവനക്കാരെ വെട്ടിക്കുറച്ച് കാനഡ

കോയമ്പത്തൂരിലെ തടാകത്തിന് സമീപം കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ; വേഗത്തിലുള്ള അന്വേഷണത്തിന് വിജയിയുടെ ഉത്തരവ്

സ്ത്രീധനത്തിന്റെ വേരറുക്കേണ്ടവരായിരുന്നു ജെൻ സി (Gen Z); എന്നിട്ടും എന്തുകൊണ്ടാണ് ഇന്നത്തെ വിവാഹങ്ങൾ ഹൃദയബന്ധങ്ങൾക്കപ്പുറം വെറുമൊരു ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകമായി മാറുന്നത്?

പ്രധാനമന്ത്രി മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ച് നോര്‍വീജിയന്‍ പത്രം; വംശീയ അധിക്ഷേപമെന്ന് കടുത്ത വിമര്‍ശനം

Top Picks for You
Top Picks for You