newsroom@amcainnews.com

എച്ച്1 ബി വീസയിൽ എത്തുന്നത് ഇന്ത്യക്കാർ, അമേരിക്കക്കാരെ പിരിച്ചുവിടുന്നു

അമേരിക്കയുടെ എച്ച്1 ബി വീസ സമ്പൂർണ അഴിമതിയാണെന്ന ആരോപണവുമായി ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്. വിദഗ്ധരായ വിദേശ തൊഴിലാളികളെ കുറഞ്ഞ ചെലവിൽ ജോലിക്കെടുക്കാൻ കമ്പനികളെ സഹായിക്കുന്ന ഈ വീസ, അമേരിക്കൻ തൊഴിലാളികളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്നിക്കും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

എച്ച്1 ബി വീസയിൽ അമേരിക്കയിലെത്തുന്നവരിൽ കൂടുതലും ഇന്ത്യയിൽ നിന്നുള്ളവരാണെന്നും ഇത് അമേരിക്കൻ പൗരന്മാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ കമ്പനികളെ പ്രേരിപ്പിക്കുന്നുവെന്നും ഡിസാന്റിസ് ആരോപിച്ചു. ഉയർന്ന വരുമാനമുള്ള അപേക്ഷകർക്ക് മുൻഗണന നൽകുന്ന രീതിയിൽ വീസാ നയം മാറ്റാൻ ശ്രമം നടക്കുന്നുണ്ട്. പുതിയ നിയമം വന്നാൽ അമേരിക്കയിലെ ലക്ഷക്കണക്കിന് ഇന്ത്യക്കാരെയും വിദ്യാർത്ഥികളെയും അത് ദോഷകരമായി ബാധിച്ചേക്കാം. എച്ച്1 ബി വീസ ലഭിക്കുന്നവരിൽ 70 ശതമാനവും ഇന്ത്യക്കാരാണ്. ട്രംപ് അധികാരത്തിലെത്തിയ ശേഷം വിദേശ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും എതിരായ നടപടികൾ ശക്തമാക്കിയിരുന്നു.

You might also like

കേരളത്തിൽ ഇപ്പോൾ വീശുന്നത് സാധാരണ മഴക്കാറ്റല്ല, പതിവിലേതിനേക്കാൾ ഇരട്ടി വേഗം; കാരണങ്ങൾ പലതാണ്

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കുതിപ്പുതുടർന്ന് യു.എസ് വാഹന വിപണി

ബാങ്ക് ഓഫ് കാനഡയിലെ പണിമുടക്ക്: താൽക്കാലിക ജീവനക്കാരെ നിയമിക്കരുതെന്ന് CIRB

ആൽബർട്ട-സസ്‌കാച്ചെവൻ അതിർത്തിയിൽ ചുഴലിക്കാറ്റ്: അഞ്ച് പേർക്ക് പരുക്കേറ്റു

ജാനകിയമ്മയ്ക്ക് വിട; ആദരാഞ്ജലികൾ അർപ്പിച്ച് ചലച്ചിത്ര ലോകം

കമ്പനിപ്പുഴയിൽ മീൻപിടിത്തം സജീവം; വൻ മീനുകളുമായി ഉൾനാടൻ മത്സ്യത്തൊഴിലാളികൾ

Top Picks for You
Top Picks for You