എക്സ്ട്രാ ടൈമിലേക്ക് നീണ്ട ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ പരാജയപ്പെടുത്തി അർജൻ്റീന സെമിയിൽ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മെസ്സിപ്പടയുടെ വിജയം. എക്സ്ട്രാ ടൈമിൽ യൂലിയൻ അൽവാരസും ലൗറ്റാരോ മാർട്ടിനസുമാണ് അർജൻ്റീനയ്ക്കു വേണ്ടി ഗോൾ നേടിയത്.
നിശ്ചിത സമയത്തും ഇൻജറി ടൈമിലും സ്കോർ സമനിലയിലായതോടെയാണ് മത്സരം അധികസമയത്തേയ്ക്ക് നീണ്ടത്. പത്താം മിനിറ്റിൽ മാക് അലിസ്റ്റർ നേടിയ ഗോളിലൂടെ അർജൻ്റീനയാണ് ആദ്യം മുന്നിലെത്തിയത്. ലയണൽ മെസ്സി എടുത്ത കോർണർ കിക്കിൽ നിന്നായിരുന്നു ഗോൾ. മത്സരത്തിന്‍റെ 67–ാം മിനിറ്റിൽ സ്വിറ്റ്സർലൻഡ് സമനില ഗോൾ നേടി. ഡാൻ എൻഡോയ് ആണ് സ്വിസ്പ്പടയ്ക്കു വേണ്ടി സ്കോർ ചെയ്തത്.







