newsroom@amcainnews.com

സ്വിറ്റ്സർലൻഡിനെ തുരത്തി മെസ്സിപ്പട സെമിയിൽ

എക്സ്ട്രാ ടൈമിലേക്ക് നീണ്ട ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ പരാജയപ്പെടുത്തി അർജൻ്റീന സെമിയിൽ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മെസ്സിപ്പടയുടെ വിജയം. എക്സ്ട്രാ ടൈമിൽ യൂലിയൻ അൽവാരസും ലൗറ്റാരോ മാർട്ടിനസുമാണ് അർജൻ്റീനയ്ക്കു വേണ്ടി ഗോൾ നേടിയത്.

നിശ്ചിത സമയത്തും ഇൻജറി ടൈമിലും സ്കോർ സമനിലയിലായതോടെയാണ് മത്സരം അധികസമയത്തേയ്ക്ക് നീണ്ടത്. പത്താം മിനിറ്റിൽ മാക് അലിസ്റ്റർ നേടിയ ഗോളിലൂടെ അർജൻ്റീനയാണ് ആദ്യം മുന്നിലെത്തിയത്. ലയണൽ മെസ്സി എടുത്ത കോർണർ കിക്കിൽ നിന്നായിരുന്നു ഗോൾ. മത്സരത്തിന്‍റെ 67–ാം മിനിറ്റിൽ സ്വിറ്റ്സർലൻഡ് സമനില ഗോൾ നേടി. ഡാൻ എൻഡോയ് ആണ് സ്വിസ്പ്പടയ്ക്കു വേണ്ടി സ്കോർ ചെയ്തത്.

You might also like

ഇറാനെതിരായ യു എസ് ആക്രമണത്തെ പിന്തുണച്ച് മാർക്ക് കാർണി

ആരോപണങ്ങളെ കാറ്റിൽപ്പറത്തി ആന്റണി വോൾപെ; ‘ടീമിന്റെ വിജയത്തിനായി ഏത് പൊസിഷനിലും കളിക്കാൻ തയ്യാർ’

അർജന്റീനയ്ക്ക് ആവേശ ജയം; ഈജിപ്തിനെ വീഴ്ത്തി ക്വാർട്ടറിൽ

കാനഡ സാമ്പത്തിക മാന്ദ്യത്തിലെന്ന് പുതിയ കൺസർവേറ്റീവ് ഫിനാൻസ് ക്രിട്ടിക്; പാർട്ടിയിൽ വൻ നേതൃമാറ്റം

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ന്യൂയോർക്കിൽ കൂട്ടവെടിവെപ്പ്: നാല് കുട്ടികളടക്കം എട്ട് പേർക്ക് പരുക്ക്

ഫിലിപ്പീൻസ് സെനറ്റർ റോഡാന്റെ മാർക്കോലെറ്റയുടെ അറസ്റ്റും രാഷ്ട്രീയ പ്രതിസന്ധിയും

Top Picks for You
Top Picks for You