തുടർച്ചയായ രണ്ടാം കളിയിലും ഇരട്ടഗോൾ നേട്ടം കൊയ്ത മിഡ് ഫീൽഡർ ജൂഡ് ബെല്ലിങ്‌ഹാമിന്‍റെ മികവിൽ നോർവേയെ മറികടന്ന് ഇംഗ്ലണ്ട് ലോകകപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. അപ്രതീക്ഷിത നീക്കത്തിൽ ലീഡ് നേടിയ നോർവേയ്‌ക്കെതിരെ ആദ്യ പകുതിയുടെ അധിക സമയത്ത് സമനില നേടിയ ഇംഗ്ലണ്ട്, എക്ട്രാ ടൈമിലെ ഗോളിലൂടെയാണ് വിജയം സ്വന്തമാക്കിയത്.
ആൻന്ദ്രെ ഷെൽഡറപ് നോർവേയുടെ ഗോൾ നേടിയത്. 36 ാം മിനിറ്റിലാണ് ആൻന്ദ്രെ ഷെൽഡറപ് നോർവേയുടെ ഗോൾ നേടിയത്. ക്യാപ്റ്റൻ മാർട്ടിൻ ഓഡെഗാർഡിന്‍റെ അസിസ്റ്റിൽ ലഭിച്ച പന്ത് ഷെൽഡറപ് കൃത്യതയോടെ വലയിലേക്ക് തൊടുക്കുകയായിരുന്നു (1–0). എന്നാൽ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ജൂഡ് ബെല്ലിങ്ങാമിലൂടെ ഇംഗ്ലണ്ട് ഗോൾ മടക്കി (1-1).







