newsroom@amcainnews.com

മുൻ ജർമൻ പ്രസിഡന്റും രാജ്യാന്തര നാണ്യനിധി മുൻ തലവനുമായ ഹോഴ്സ്റ്റ് ക്യോളർ അന്തരിച്ചു

ബർലിൻ: മുൻ ജർമൻ പ്രസിഡന്റും രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) മുൻ തലവനുമായ ഹോഴ്‌സ്‌റ്റ് ക്യോളർ (81) അന്തരിച്ചു. സജീവ രാഷ്ട്രീയ പ്രവർത്തകനല്ലാതിരിക്കെ 2004ൽ ജർമൻ പ്രസിഡന്റ് പദവിയിലെത്തി. 2009ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അഫ്‌ഗാനിസ്‌ഥാനിലെ സൈനിക നടപടികൾ ഭാഗികമായി കച്ചവടതാൽപര്യത്തോടെയുള്ളതായിരുന്നുവെന്ന റേഡിയോ അഭിമുഖം വിവാദമായതോടെ 2010 മേയിൽ രാജിവച്ചു.

പ്രസിഡന്റ് പദവിയിലിരിക്കെ ഭരണഘടനാവിരുദ്ധമായ ബില്ലുകളൊക്കെ തിരിച്ചയച്ചത് വൻ ജനപ്രീതി നേടിക്കൊടുത്തു. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുമ്പോൾ ‘വംശഹത്യയുടെ ഇരകൾക്കു മുന്നിൽ തല കുനിക്കുന്നു’വെന്നു പരാമർശിച്ചതും ശ്രദ്ധനേടി. റൊമാനിയയിലെ കർഷക കുടുംബത്തിൽ ജനിച്ച ക്യോളറുടെ കുടുംബം രണ്ടാംലോകയുദ്ധത്തിനുശേഷം ജർമനിയിലേക്കു കുടിയേറുകയായിരുന്നു. ധനമന്ത്രാലയത്തിൽ ഏറെക്കാലം ജോലി ചെയ്ത അദ്ദേഹം സാമ്പത്തിക നയതന്ത്രത്തിൽ മിടുക്കുതെളിയിച്ചതോടെയാണ് ഐഎംഎഫ് മേധാവിയായത്.

You might also like

ജൂൺ 30-ന് പുതിയ മൂൺ ബേസ് ദൗത്യത്തിന്റെ പുരോഗതി നാസ പ്രഖ്യാപിക്കും

സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് 14 പേർ മരിച്ചു

എസ്‌എഫ്‌ഐ സമരത്തിലെ ബ്ലേഡ് പ്രയോഗം: സമഗ്രമായ അന്വേഷണം നടത്തുമെന്ന് രമേശ് ചെന്നിത്തല

വെനസ്വേലയിൽ ഇരട്ട ഭൂചലനം: 7.1, 7.5 തീവ്രത

ലോകകപ്പ്: നിർണ്ണായക പോരാട്ടത്തിനൊരുങ്ങി കാനഡ

മോൺട്രിയലിൽ വെടിവെപ്പ്: പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

Top Picks for You
Top Picks for You