പീൽ മേഖലയിൽ പ്രതിരോധ കുത്തിവയ്പ്പ് രേഖകൾ കൃത്യമായി സമർപ്പിക്കാത്ത 15,841 വിദ്യാർത്ഥികൾക്കെതിരെ സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പീൽ പബ്ലിക് ഹെൽത്ത് (PPH) അറിയിച്ചു. മാർച്ച് 9-ലെ കണക്കുകൾ പ്രകാരം ഇത്രയും വിദ്യാർത്ഥികളുടെ ഇമ്മ്യൂണൈസേഷൻ റെക്കോർഡുകൾ അപൂർണ്ണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച സസ്‌പെൻഷൻ ഉത്തരവുകൾ മാർച്ച്, ഏപ്രിൽ മാസങ്ങളിലായി അയച്ചുതുടങ്ങുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ ഇവരുടെ കുടുംബാംഗങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും പീൽ റീജിയൺ അസോസിയേറ്റ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. ഹേതൽ പട്ടേൽ പറഞ്ഞു. സ്കൂൾ പരിസരങ്ങളിൽ ഗുരുതരമായ രോഗങ്ങൾ പടരുന്നത് തടയാനാണ് ‘ഇമ്മ്യൂണൈസേഷൻ ഓഫ് സ്കൂൾ പ്യൂപ്പിൾസ് ആക്ട്’ (ISPA) നടപ്പിലാക്കുന്നതെന്നും സസ്‌പെൻഷൻ എന്നത് അവസാന നടപടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രേഖകൾ സമർപ്പിക്കാൻ രക്ഷിതാക്കൾക്ക് രണ്ട് തവണ അറിയിപ്പ് നൽകിയിരുന്നു.







