newsroom@amcainnews.com

യെമനിൽ 20 യുഎൻ ജീവനക്കാരെ തടഞ്ഞുവച്ച് ഹൂതികൾ; ജീവനക്കാരുടെ ഫോണും കംപ്യൂട്ടറുകളും ഉൾപ്പെടെ പിടിച്ചെടുത്തു ഹൂതികൾ

കയ്റോ: യെമൻ തലസ്‌‌ഥാനമായ സനായിൽ ഐക്യരാഷ്ട്ര സംഘടനയുടെ മേഖലാ ഓഫിസിലെ 20 ജീവനക്കാരെ തടഞ്ഞുവച്ച് ഹൂതികൾ. സനായിലെ ഹദയിലുള്ള ഓഫിസിലാണ് ജീവനക്കാരെ തടഞ്ഞുവച്ചത്. ചോദ്യം ചെയ്തശേഷം 11 പേരെ വിട്ടയച്ച ഹൂതികൾ, യെമൻ സ്വദേശികളായ 5 ജീവനക്കാരെയും മറ്റു രാജ്യക്കാരായ 15 ജീവനക്കാരെയുമാണ് തടഞ്ഞുവച്ചു. ലോക ഭക്ഷ്യ പദ്ധതി, യുനിസെഫ്, മാനുഷിക കാര്യങ്ങളുടെ ഏകോപനം എന്നിങ്ങനെ ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള വിവിധ ഏജൻസികളിലെ ജീവനക്കാരെയാണ് തടഞ്ഞുവച്ചിരിക്കുന്നത്.

ജീവനക്കാരുടെ ഫോൺ, സെർവറുകൾ, കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ള എല്ലാ ഉപകരണങ്ങളും പിടിച്ചെടുത്തെന്നും എത്രയുംവേഗം പ്രശ്‌നം പരിഹരിക്കുന്നതിന് ഹൂതികളുമായി ആശയവിനിമയം നടത്തിവരികയാണെന്നും യുഎൻ വക്താവ് ജീൻ അലം പറഞ്ഞു. സനായിലെ മറ്റൊരു ഓഫിസിൽ ശനിയാഴ്‌ച ഹൂതികൾ പരിശോധന നടത്തിയിരുന്നു. യെമനിലെ വിമതരുടെ നിയന്ത്രണത്തിലുള്ള സനാ, തീരദേശ നഗരമായ ഹുദൈദ, വടക്കൻ യെമനിലെ സാദാ പ്രവിശ്യയിലെ വിമത ശക്തികേന്ദ്രം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനയ്‌ക്കും മറ്റു രാജ്യാന്തര സംഘടനകൾക്കുമെതിരെ ഹൂതികൾ നിരന്തരമായി പ്രവർത്തിച്ചുവരികയാണ്.

അൻപതിലധികം യുഎൻ ജീവനക്കാർ ഉൾപ്പടെ നിരവധി ആളുകളെ മുൻപ് തടവിലാക്കിയിട്ടുണ്ട്. ഈ വർഷം ആദ്യം ലോക ഭക്ഷ്യ പദ്ധതിയിലെ ഒരു ജീവനക്കാരൻ തടവിൽ മരിച്ചിരുന്നു. തടവിൽ പാർപ്പിച്ചിരിക്കുന്ന യുഎൻ ജീവനക്കാരും മറ്റ് രാജ്യാന്തര ഏജൻസികളോടും വിദേശ എംബസികളോടും ചേർന്ന് പ്രവർത്തിക്കുന്നവരും ചാരന്മാരാണെന്ന് ഹൂതികൾ ആരോപിക്കുന്നു. യുഎൻ ഈ ആരോപണങ്ങളെ ശക്തമായി നിഷേധിച്ചു. ജനുവരിയിൽ എട്ടു ജീവനക്കാരെ തടവിലാക്കിയതിനെ തുടർന്ന്, വടക്കൻ യെമനിലെ സാദാ പ്രവിശ്യയിലെ പ്രവർത്തനങ്ങൾ യുഎൻ നിർത്തിവച്ചു. മാനുഷിക ഏകോപനത്തിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്‌ഥനെ യെമനിലെ സനായിൽ നിന്ന് ഈഡനിലേക്ക് യുഎൻ മാറ്റുകയും ചെയ്‌തിരുന്നു.

You might also like

ടൊറൻ്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

എക്സ്പ്രസ് എൻട്രി CEC ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

40,000 തസ്തികകൾ വെട്ടിക്കുറയ്‌ക്കാൻ ഫെഡറൽ സർക്കാർ; പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ഇറാൻ യുദ്ധത്തിൽ വിയോജിപ്പ്; അമേരിക്കൻ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

ഇറാൻ പവർ പ്ലാൻ്റുകൾ തൊട്ടാൽ ഗൾഫ് രാജ്യങ്ങളുടെ കുടിവെള്ളം മുട്ടിക്കും: ട്രംപിന്റെ ഭീഷണിക്ക് മറുപടി

സൂപ്പര്‍ വിസ: വരുമാന മാനദണ്ഡങ്ങളിൽ ഇളവ്; പുതിയ മാറ്റവുമായി ഐആർസിസി

Top Picks for You
Top Picks for You