newsroom@amcainnews.com

ദക്ഷിണേഷ്യൻ വംശജരെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം: കാൽഗറിയിൽ 16 പേർ അറസ്റ്റിൽ

കാൽഗറിയിൽ ദക്ഷിണേഷ്യൻ വംശജരെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ വിദേശ പൗരന്മാരാണ്. ഇവർ സ്റ്റുഡൻ്റ് വിസയിലും വർക്ക് വിസയിലുമായി രാജ്യത്ത് എത്തിയവരാണെന്നും കാൽഗറി പോലീസ് അറിയിച്ചു. ഇവർക്കെതിരെ ആകെ 56 കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായവരിൽ 15 പേർക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പോലീസ് ഇവരുടെ ഫോട്ടോ പുറത്തുവിട്ടു. പ്രതികൾ പല പേരുകളിലാണ് അറിയപ്പെടുന്നത്. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.

കാൽഗറിക്ക് പുറമെ ബ്രിട്ടിഷ് കൊളംബിയയിലെ വാൻകൂവർ, ഒൻ്റാരിയോയിലെ ടൊറൻ്റോ തുടങ്ങിയ നഗരങ്ങളിലും ദക്ഷിണേഷ്യൻ വംശജർക്കെതിരെ ഇത്തരത്തിലുള്ള ഭീഷണികളും ആക്രമണങ്ങളും വർധിച്ചിട്ടുണ്ട്. ഗുണ്ടാസംഘങ്ങൾ ആളുകളെ വിരട്ടി പണം തട്ടാനായി വീടുകൾക്കും വാഹനങ്ങൾക്കും നേരെ വെടിവെക്കുകയാണ് പതിവ്. കഴിഞ്ഞ ഒരു വർഷത്തിനിടെ കാൽഗറിയിൽ മാത്രം ഇത്തരം 19 വെടിവെപ്പുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒൻപതെണ്ണം ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് നടന്നത്. അക്രമങ്ങൾ തടയാൻ കാൽഗറി പോലീസ് ‘ഓറിയോൺ’, ‘ഔട്ടേജ്’ എന്നീ പേരിൽ രണ്ട് പ്രത്യേക അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.

You might also like

മതവിശ്വാസങ്ങൾ ലംഘിക്കുന്ന ലൈംഗിക-ലിംഗഭേദ പാഠങ്ങൾ: സ്കൂൾ ഡിസ്ട്രിക്റ്റിനെതിരെ ക്രിസ്ത്യൻ കുടുംബത്തിന്റെ കേസ്

സസ്കാച്ചവാനിൽ ശക്തമായ ആലിപ്പഴം വീഴ്ച: 80 ദശലക്ഷം ഡോളറിൻ്റെ നാശനഷ്ടം

ലക്നൗവിലെ കോച്ചിങ് സെന്ററിൽ വൻ തീപിടിത്തം: നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

നോര്‍ത്ത് ടെക്സസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: മിന്നല്‍ പ്രളയമുന്നറിയിപ്പ്

വെനസ്വേലയിലെ ഇരട്ട ഭൂചലനം: മരണസംഖ്യ 164, രാജ്യത്ത് അടിയന്തരാവസ്ഥ

CEC എക്സ്പ്രസ് എൻട്രി ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

Top Picks for You
Top Picks for You