newsroom@amcainnews.com

യുഎസിലേക്ക് പ്രവേശനമില്ല; 12 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാരെ വിലക്കി ട്രംപ്

12 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അഫാ​ഗാനിസ്ഥാൻ, മ്യാൻമർ, ഛാ‍ഡ്, റിപ്പബ്ലിക് ഓഫ് ദ കോം​ഗോ, ഇക്വറ്റോറിയൽ ​ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിലെ പൗരർക്കാണ് സമ്പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. അഫ്​ഗാനിസ്ഥാൻ, ഇറാൻ, യെമൻ എന്നീ രാജ്യങ്ങളും വിലക്കിയവയുടെ പട്ടികയിലുണ്ട്. പുതിയ യാത്രാ നിരോധന ഉത്തരവിൽ ബുധനാഴ്ച ട്രംപ് ഒപ്പുവച്ചു.

ബുറുണ്ടി, ക്യൂബ, ലാവോസ്, സിയെറ ലിയോൺ, ടോ​ഗോ, തുർക്മെനിസ്ഥാൻ, വെനസ്വേല എന്നീ ഏഴ് രാജ്യങ്ങൾക്ക് ഭാ​ഗിത യാത്രാവിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് തിങ്കൾ മുതൽ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷ മുൻനിർത്തിയാണ് നിരോധനമെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന വിശദീകരണം.

കൊളറാഡോയിലെ ബൗൾഡറിൽ നടന്ന പ്രതിഷേധവും ആക്രമണവുമാണ് ഈ നടപടിക്ക് പ്രേരണയായതെന്നാണ് ട്രംപിന്റെ വാദം. ശരിയായ പരിശോധനകൾ കൂടാതെയുള്ള വിദേശ പൗരന്മാരുടെ പ്രവേശനം രാജ്യത്തിന് അപകടമാണെന്നും രാജ്യത്തിൻറെ ദേശീയ സുരക്ഷക്ക് നടപടി അനിവാര്യമാണെന്നും ട്രംപ് വാദിച്ചു. ‘വളരെ ഉയർന്ന അപകടസാധ്യത’ ഉള്ള രാജ്യങ്ങൾ എന്ന് വിശേഷണമാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടം നൽകുന്നത്.

2017ൽ നിരവധി മുസ്ലിം രാജ്യങ്ങളിലെ പൗരന്മാർക്ക് ട്രംപ് ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2021ൽ ജോ ബൈഡൻ വിലക്ക് പിൻവലിച്ചു. മുസ്ലിം രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കിനോടാണ് ട്രംപ് പുതിയ നയത്തെയും താരതമ്യം ചെയ്തത്. 2017 ലെ നിരോധനം മൂലം ഭീകരാക്രമണങ്ങളിൽ നിന്ന് അമേരിക്ക രക്ഷപെട്ടുവെന്നും ട്രംപ് വാദിക്കുന്നു. മുമ്പ് മാർച്ചിൽ നാൽപ്പത്തിയൊന്ന് രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ ട്രംപ് സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.

You might also like

ഓസ്കാർ പ്രതിമ വിമാനത്താവളത്തിൽ വെച്ച് കാണാതായി: അന്വേഷണം പ്രഖ്യാപിച്ച് എയർലൈൻസ്

ട്രംപുമായി ചർച്ചയ്ക്ക് തയ്യാറായി കൊളറാഡോ ഗവർണർ; രാഷ്ട്രീയ കാത്തിരിപ്പ് ഗുണകരമാകില്ലെന്ന് മുന്നറിയിപ്പ്

അൽബർട്ട പൈപ്പ്‌ലൈൻ പദ്ധതിക്ക് പച്ചക്കൊടി കാട്ടി പ്രധാനമന്ത്രി; കാനഡയുടെ ഊർജ്ജ മേഖലയിൽ വലിയ മാറ്റങ്ങൾ വരുന്നു

സമാധാന നൊബേല്‍: ട്രംപും നാമനിര്‍ദ്ദേശ പട്ടികയില്‍; റിപ്പോര്‍ട്ടുമായി റോയിട്ടേഴ്സ്

കാൽഗറിയിൽ കാറിനുള്ളിൽ രണ്ട് കുട്ടികൾ മരിച്ച നിലയിൽ: ഒരാൾ കസ്റ്റഡിയിൽ

പുതിയ നിയമങ്ങളുമായി കാനഡ; നികുതിദായകർക്കും ഫെഡറൽ ജീവനക്കാർക്കും നിർണായകം

Top Picks for You
Top Picks for You