newsroom@amcainnews.com

ആർഎസ്എസിനേക്കാൾ വർഗീയ വിഷം ചീറ്റുന്ന സംഘടനയായി സിപിഎമ്മും നേതാക്കളും മാറിയിരിക്കുന്നു; വിജയരാഘവനെ ആർഎസ്എസിൻറെ സമുന്നത സഭയിൽ ഉൾപ്പെടുത്തുകയാണ് വേണ്ടത് എംഎം ഹസൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വയനാട്ടിലെ ചരിത്ര വിജയത്തിൽ വർഗീയത കണ്ടെത്തിയ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവനെ ആർഎസ്എസിൻറെ സമുന്നത സഭയായ അഖിൽ ഭാരതീയ പ്രതിനിധി സഭയിൽ ഉൾപ്പെടുത്തുകയാണ് വേണ്ടതെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. ആർഎസ്എസിനേക്കാൾ വർഗീയ വിഷം ചീറ്റുന്ന സംഘടനയായി സിപിഎമ്മും അതിന്റെ നേതാക്കളും മാറിയിരിക്കുകയാണ്. വിജയരാഘവനിലൂടെ പുറത്തുവന്നതും വർഗീയ വിഷം തന്നെയാണ്.

ന്യൂനപക്ഷ വർഗീയതയേയും ഭൂരിപക്ഷ വർഗീയതയേയും മാറിമാറി താലോലിക്കുന്ന ചരിത്രമാണ് സിപിഎമ്മിനുള്ളത്. ജമാഅത്ത് ഇസ്ലാമിയെ മുന്ന് പതിറ്റാണ്ട് കാലം സ്വന്തം കുടക്കീഴിൽ കൊണ്ടുനടന്ന സിപിഎം ഇപ്പോൾ അവരെ തള്ളിപ്പറയുന്നത് അവസരവാദ രാഷ്ട്രീയമാണ്. പലസ്തീൻ പ്രശ്നം, പൗരത്വനിയമ ഭേദഗതി ബിൽ, മുനമ്പം, കാഫിർ സ്‌ക്രീൻഷോട്ട് തുടങ്ങിയ നിരവധി വിഷയങ്ങളിൽ സിപിഎമ്മിന്റെ അവസരവാദ രാഷ്ടീയം ജനങ്ങൾ കണ്ടതാണ്. വയനാട്ടിൽ രാഹുലും പ്രിയങ്കയും വൻ ഭൂരിപക്ഷം നേടിയപ്പോൾ അതിൽ സിപിഎം അണികളുടെ വോട്ടും ഉണ്ടായിരുന്നു. രാഷ്ട്രീയമായി വലിയ നഷ്ടം സംഭവിച്ച സിപിഐപോലും ഈ വിജയത്തെ വർഗീയവത്കരിച്ചില്ലെന്നും ഹസൻ ചൂണ്ടിക്കാട്ടി.

You might also like

കാനഡയിൽ യുവാക്കൾക്കിടയിൽ തീവ്രവാദി ആശയങ്ങൾ പടരുന്നു; ആശങ്കയറിയിച്ച് രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്

കാനഡയിൽ ഭീഷണിപ്പെടുത്തി പണം തട്ടൽ; പ്രതിയായ യുവാവിനെ നാടുകടത്തി, ചിത്രം പുറത്ത്

‘ബ്രിഡ്ജർ പൈപ്പ്‌ലൈൻ’ പദ്ധതിക്ക് ട്രംപിന്റെ അംഗീകാരം; ആഗോള വിപണിയിൽ എണ്ണവില 126 ഡോളർ കടന്നു

യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റി ഉച്ചകോടി; കനേഡിയൻ പ്രധാനമന്ത്രി അർമേനിയയിലെത്തി

തൃശൂർ കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ ആനയുടെ ആക്രമണം: പാപ്പാൻ കൊല്ലപ്പെട്ടു

കാനഡയിൽ ഇന്ധനവില കുതിക്കുന്നു; 2026-ൽ ശരാശരി ഉപഭോക്താവിന് 1600 ഡോളറിന്റെ അധികബാധ്യതയുണ്ടാകുമെന്ന് റിപ്പോർട്ട്

Top Picks for You
Top Picks for You