സസ്‌കാച്ചെവാൻ തലസ്ഥാനമായ റെജീനയിലെ മുസ്ലിം ആരാധനാലയങ്ങൾക്ക് നേരെ തുടർച്ചയായി ഭീഷണി ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച നഗരമധ്യത്തിലെ റെജീന സിറ്റി ജാമിയ മസ്ജിദ് അധികൃതർക്ക് ഈമെയിൽ, സോഷ്യൽ മീഡിയ, ഫോൺ കോളുകൾ എന്നിവയിലൂടെ ഭീഷണി ലഭിച്ചതായി പോലീസ് അറിയിച്ചു.
ജാമിയ മസ്ജിദിൽ ജുമുഅ നമസ്‌കാരത്തിന് മുന്നോടിയായി ബാങ്ക് വിളി മുഴങ്ങിയതിന് പിന്നാലെയാണ് ഭീഷണി ലഭിച്ചത്. അതേസമയം എല്ലാ വെള്ളിയാഴ്ചകളിലും ബാങ്ക് വിളി തുടരാനാണ് തീരുമാനമെന്ന് അൽ-ബാഖി ഫൗണ്ടേഷൻ ഡയറക്ടർ എം. അനിസുർ റഹ്മാൻ വ്യക്തമാക്കി. ഇത് തങ്ങളുടെ വിശ്വാസത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറയുന്നു. മുസ്ലിം സമുദായത്തിന് നേരെ ഉയരുന്ന ഇത്തരം ഭീഷണികൾ ഗൗരവമായി കാണുന്നുണ്ടെന്നും അന്വേഷണം ഊർജ്ജിതമാക്കിയതായും റെജീന പോലീസ് മേധാവി ലോറിലി ഡേവിസ് അറിയിച്ചു.






