newsroom@amcainnews.com

കെനിയയിലെ എബോള ഐസൊലേഷന്‍ കേന്ദ്രത്തില്‍ ഏഴ് അമേരിക്കന്‍ സന്നദ്ധപ്രവര്‍ത്തകര്‍ ക്വാറൻ്റീനില്‍

അന്തര്‍ദേശീയ സന്നദ്ധസംഘടനയായ സമാരിറ്റന്‍സ് പേഴ്സിന്‍റെ ഏഴ് അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ കെനിയയിലെ എബോള ഐസൊലേഷന്‍ കേന്ദ്രത്തില്‍ ക്വാറൻ്റീനിലാണെന്ന് സംഘടന അറിയിച്ചു. കോംഗോയിലെ എബോള പകര്‍ച്ചവ്യാധിയെ നേരിടാന്‍ വിന്യസിച്ച 72 അംഗ ദുരന്തസഹായ പ്രതികരണ സംഘത്തിന്‍റെ ഭാഗമായുള്ളവരാണ് ഇവര്‍. സംഘത്തില്‍ 44 അമേരിക്കക്കാര്‍ ഉള്‍പ്പെടുന്നുണ്ടെന്നും ബാക്കിയുള്ളവര്‍ ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും സംഘടന വ്യക്തമാക്കി.

ക്വാറൻ്റീനിലുള്ള ഏഴ് പേരിലും ഇതുവരെ എബോളയുടെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. സാധാരണയായി പാലിക്കുന്ന 21 ദിവസത്തെ നിരീക്ഷണ-ക്വാറൻ്റീന്‍ കാലയളവിന്‍റെ ഭാഗമായി ഇവരെ അവിടെ പാര്‍പ്പിച്ചിരിക്കുകയാണെന്ന് സമാരിറ്റന്‍സ് പേഴ്സിന്‍റെ പ്രസിഡന്റും സി.ഇ.ഒയുമായ ഫ്രാങ്ക്‌ലിന്‍ ഗ്രഹാം സ്ഥിരീകരിച്ചു.

കെനിയയിലെ നന്യൂക്കിക്കു സമീപമുള്ള ലൈകിപിയ എയര്‍ ബേസില്‍ സ്ഥിതിചെയ്യുന്ന ഈ എബോള ക്വാറൻ്റീന്‍ കേന്ദ്രം, ഡിആര്‍സിയിലോ ഉഗാണ്ടയിലോ എബോള വൈറസുമായി സമ്പര്‍ക്കത്തില്‍ വന്ന അമേരിക്കന്‍ പൗരന്മാരെ അമേരിക്കയിലേക്ക് മടങ്ങുന്നതിന് മുമ്പ് 21 ദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനായി നിര്‍മ്മിച്ചതാണ്. എന്നാല്‍ ഈ പദ്ധതി കെനിയയില്‍ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എബോള കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത കെനിയയില്‍ ഇത്തരമൊരു കേന്ദ്രം സ്ഥാപിച്ചതിനെതിരേ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഈ കേന്ദ്രത്തിന്‍റെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ കെനിയന്‍ കോടതി മുമ്പ് ഉത്തരവിട്ടിരുന്നു. എന്നാൽ നിർമ്മാണം തുടർന്നതോടെ ആരോഗ്യമന്ത്രി അഡന്‍ ദുവാലെ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് അദ്ദേഹം സ്ഥലത്തെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടന്‍ നിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.

കോടതി ഉത്തരവുകള്‍ക്കിടയിലും കേന്ദ്രത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. സമാരിറ്റന്‍സ് പേഴ്സിലെ ഈ ഏഴ് ജീവനക്കാരാണ് ഈ കേന്ദ്രത്തിലെ ആദ്യ താമസക്കാരെന്നാണ് കരുതപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പ്രകാരം, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഇപ്പോഴത്തെ എബോള പകര്‍ച്ചവ്യാധി, രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ വ്യാപിക്കുന്ന എബോള വ്യാപനമാണ്. വ്യാഴാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 2,124 സ്ഥിരീകരിച്ച കേസുകളും 828 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

You might also like

ഓൺലൈൻ ചൂതാട്ട സൈറ്റുകൾക്ക് അനുമതി നൽകി ആൽബർട്ട: പുതിയ നിയമം പ്രാബല്യത്തിൽ

വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനും ഉഷയ്ക്കും നാലാമത്തെ കുഞ്ഞ്; ആൺകുഞ്ഞിന് അലക് നീൽ എന്ന് പേരിട്ടു

ട്രാഫിക് കുരുക്കും വർധിക്കുന്ന കുറ്റകൃത്യങ്ങളും: ടൊറൻ്റോയിൽ നിന്ന് കൂട്ടപലായനം ചെയ്ത് ജനങ്ങൾ

യുക്രെയ്ൻ പ്രധാനമന്ത്രി രാജിവെച്ചു; വൻ അഴിച്ചുപണിയുമായി സെലെൻസ്‌കി

കനേഡിയൻ കാട്ടുതീപ്പുക ബോസ്റ്റണിലേക്ക്: വരും ദിവസങ്ങളിൽ ആകാശത്ത് മങ്ങലും മനോഹരമായ സൂര്യാസ്തമയവും പ്രതീക്ഷിക്കാം

‘മാര്‍ത്തോമന്‍’ ക്നാനായ പാട്ട് മത്സരം: ന്യൂയോര്‍ക്ക് സെൻ്റ് സ്റ്റീഫന്‍സിന് ഒന്നാം സ്ഥാനം

Top Picks for You
Top Picks for You