newsroom@amcainnews.com

ഇറാനെ അമേരിക്ക ആക്രമിച്ചാല്‍ മധ്യേഷ്യ കത്തും: റഷ്യ

ഇറാനും ഇസ്രയേലും തമ്മില്‍ നിലവിലുള്ള സംഘര്‍ഷത്തില്‍ അമേരിക്ക നേരിട്ട് ഇടപെടുന്നത് മേഖലയിലെ സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന്
ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ്. ഇത് അമേരിക്ക വരുത്തിവെയ്ക്കുന്ന ഗുരുതരമായ തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത്തരം സംഘര്‍ഷങ്ങള്‍ മേഖല മുഴുവനും വ്യാപിക്കുമെന്നും അദ്ദേഹം പറയുന്നു. സംഘര്‍ഷം പരിഹരിക്കുന്നതിന് സഹായിക്കാന്‍ റഷ്യ തയ്യാറാണെന്നും സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെയോ ഇസ്രയേലിന്റെയോ ഇടപെടലില്‍ ഇറാനില്‍ ഭരണമാറ്റത്തിനുള്ള സാധ്യതയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇത്തരം ചോദ്യങ്ങള്‍ സ്വീകാര്യമല്ലെന്ന നിലപാടാണ് പെസ്‌കോവ് സ്വീകരിച്ചത്.

അതേസമയം പുടിന്‍ ഇസ്രയേലുമായും ഇറാനുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഇരു രാജ്യങ്ങളുടെയും നേതാക്കളുമായി സംസാരിച്ച ചുരുക്കം ചില ലോക നേതാക്കളില്‍ ഒരാളാണ് പുടിനെന്നും പെസ്‌കോവ് ചൂണ്ടിക്കാണിച്ചു. അമേരിക്ക, ഇസ്രയേല്‍, ഇറാന്‍ എന്നിവയുള്‍പ്പെടെ എല്ലാ കക്ഷികള്‍ക്കും നിരവധി വിട്ടുവീഴ്ച ചട്ടക്കൂടുകള്‍ റഷ്യ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് പുടിന്‍ പറയുന്നു. സമാധാനപരമായ ആണവ സാങ്കേതികവിദ്യയ്ക്കുള്ള ഇറാന്റെ അവകാശവും സുരക്ഷയ്ക്കുള്ള ഇസ്രയേലിന്റെ അവകാശവും സംരക്ഷിക്കുന്ന പരസ്പര സുരക്ഷാ ഗ്യാരണ്ടികള്‍ ഉള്‍പ്പെടുത്തി ഒത്തുതീര്‍പ്പില്‍ എത്താമെന്നാണ് പുടിന്റെ അഭിപ്രായം.

You might also like

സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ബി. അശോക് ഐഎഎസ്; “ഐഎഎസ് ഉദ്യോഗസ്ഥർ അടിമകളല്ല”

ബി.സി പ്രൊവിൻഷ്യൽ പാർക്കിൽ മനുഷ്യ അവശിഷ്ടങ്ങൾ കണ്ടെത്തി; സീ-ടു-സ്കൈ മേഖലയിൽ നടുക്കം

സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതി തീരുവ നീക്കം ചെയ്ത് അമേരിക്ക

ഇറാൻ-ഇസ്രായേൽ യുദ്ധഭീതി: ആഗോള വിപണിയിൽ അനിശ്ചിതത്വം; എണ്ണവില കുതിക്കുമ്പോൾ ഓഹരി വിപണികൾ സമ്മർദ്ദത്തിൽ

വോട്ടർ പട്ടിക ചോർച്ച: ആൽബർട്ടയിൽ നിയമപരിഷ്കാരത്തിനൊരുങ്ങി ഡാനിയേൽ സ്മിത്ത്

അൽബെർട്ടയിൽ വേഗപരിധി കൂട്ടുന്നു: ഹൈവേ 2-ൽ പരീക്ഷണാടിസ്ഥാനത്തിൽ 120 കി.മീ വേഗത അനുവദിച്ചു

Top Picks for You
Top Picks for You