കോമൺവെൽത്ത് ഗെയിംസിൽ നാലാം സ്വർണ്ണം സ്വന്തമാക്കി ഇന്ത്യ. 48 കിലോ വനിതാ വിഭാഗം ജൂഡോയിൽ അസ്മിത ഡേയാണ് ഇന്ത്യയുടെ സുവർണ്ണ നേട്ടം നാലിലെത്തിച്ചത്. ജൂഡോയിൽ കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിലാദ്യ സ്വർണ്ണമെന്ന നേട്ടവും അസ്മിത ഡേ സ്വന്തം പേരിൽ കുറിച്ചു. ഫൈനലിൽ കാനഡയുടെ ഹെയ്ദി ക്വാച്ചിനെയാണ് അസ്മിത തോൽപിച്ചത്. അതേസമയം ബോക്സിങ്ങിൽ പ്രീതി പവാർ, അങ്കുഷ് പങ്കൽ, ജയ്സ്മിൻ ലംബോരിയ, ജാദുമനി സിങ്, അരുന്ധതി ചൗധരി എന്നിവർ ഫൈനലിൽ കടന്നു.
ഇതിനകം 18 മെഡലുകൾ സ്വന്തമാക്കിയ ഇന്ത്യ, 10 എണ്ണം ബോക്സിങ്ങിലും രണ്ടെണ്ണം ജൂഡോയിലുമായി 12 മെഡലുകൾ ഉറപ്പിച്ചിട്ടുണ്ട്. കൂടാതെ 4×400 മീറ്റർ മിക്സഡ് റിലേയിൽ ഇന്ത്യ ഫൈനലിൽ കടന്നു. ഹീറ്റ്സിൽ നാലാം സ്ഥാനക്കാരായാണ് ഇന്ത്യ മുന്നേറിയത്. ഇന്ത്യയ്ക്കായി വിശാൽ ടി.കെ, അൻസ, രാജേഷ് രമേഷ്, റാഷ്ദീപ് കൗർ എന്നിവർ 3:20:98 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്.







