newsroom@amcainnews.com

ജി-7 ഉച്ചകോടിക്കിടെ മാര്‍ക് കാര്‍ണി-മോദി കൂടിക്കാഴ്ച ഇന്ന്

ആല്‍ബര്‍ട്ട കാനനാസ്‌കിസില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ഇന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപില്ലാതെ ജി7 സമ്മേളനം രണ്ടാം ദിവസവും തുടരുന്നതിനിടെയാണ് ഇരുലോകനേതാക്കളുമായി മാര്‍ക്ക് കാര്‍ണി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്.

റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ജി7 നേതാക്കളുടെ പ്രഭാതഭക്ഷണ സെഷനില്‍ പങ്കെടുക്കാന്‍ പോകുന്ന സെലെന്‍സ്‌കിയുമായി കാര്‍ണി സ്വകാര്യമായി കൂടിക്കാഴ്ച നടത്തും. ബ്രസീല്‍, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇന്ന് ഉച്ചകഴിഞ്ഞായിരിക്കും മോദി-കാര്‍ണി കൂടിക്കാഴ്ച.

അതേസമയം ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കെ മോദിയുടെ സന്ദര്‍ശനം സിഖ് വിഘടനവാദ ഗ്രൂപ്പുകളില്‍ നിന്ന് വലിയ പ്രതിഷേധത്തിന് കാരണമായി.

You might also like

പുതിയ യുജിസി വ്യവസ്‌ഥ ഫീസ് കൂട്ടുമെന്ന് ആശങ്ക

മരുന്ന് ഇനി പകുതി വിലയ്ക്ക്; ഓസെംപിക് രണ്ടാം ജെനറിക് പതിപ്പിനും അനുമതി നൽകി ഹെൽത്ത് കാനഡ

നിർണ്ണായക പോരാട്ടത്തിൽ കാലിടറി; റാപ്‌റ്റേഴ്‌സിനെ തകർത്ത് കവലിയേഴ്‌സ് സെമിയിലേക്ക്

ഗൂഗിളും ട്രംപ് ഭരണകൂടവും തമ്മിലുള്ള രഹസ്യ നീക്കം: കനേഡിയൻ പൗരൻ കോടതിയിൽ

മാർക്ക് കാർണിയുടെ അർമേനിയൻ സന്ദർശനം: ലക്ഷ്യം പ്രതിരോധ, വ്യാപാര കരാറുകൾ

ആൽബർട്ടയിൽ വിദേശ ഇടപെടൽ: വിഘടനവാദം പ്രോത്സാഹിപ്പിക്കാൻ വ്യാജപ്രചാരണമെന്ന് റിപ്പോർട്ട്

Top Picks for You
Top Picks for You