newsroom@amcainnews.com

സൈനിക അട്ടിമറി; മുൻ ബ്രസീലിയൻ പ്രസിഡന്റ് ബോള്‍സോനാരോക്ക് 27 വര്‍ഷം തടവ്

സൈനിക അട്ടിമറി ഗൂഢാലോചന കേസില്‍ മുന്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്ക് 27 വര്‍ഷം തടവ് ശിക്ഷ. ബ്രസീലിയന്‍ സുപ്രീം കോടതിയാണ് ബോള്‍സോനാരോയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2022-ലെ തെരഞ്ഞെടുപ്പില്‍ ലുല ഡ സില്‍വയോട് ശേഷം അധികാരത്തില്‍ തുടരാന്‍ അട്ടിമറി നടത്തിയെന്നായിരുന്നു ആരോപണം. ജനാധിപത്യത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ബോള്‍സോനാരോ പ്രവര്‍ത്തിച്ചു എന്നതിന് ധാരാളം തെളിവുകളുണ്ടെന്ന് സുപ്രീം കോടതി ജസ്റ്റിസ് കാര്‍മെന്‍ ലൂസിയ പറഞ്ഞു. നിലവില്‍ വീട്ടുതടങ്കലിലാണ് ബോള്‍സോനാരോ. നേരത്തെ സുപ്രീം കോടതിയുടെ ഉത്തരവിലായിരുന്നു വീട്ടുതടങ്കലിലാക്കിയത്. സോഷ്യല്‍ മീഡിയ നിരോധനം ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു ബോള്‍സോനാരോയെ വീട്ടുതടങ്കലിലാക്കിയത്. തീവ്ര വലതുപക്ഷക്കാരനായിരുന്നു ബോള്‍സോനാരോ. സ്വവര്‍ഗ വിവാഹം, ഗര്‍ഭഛിദ്രം എന്നിവയോയെ ശക്തമായി എതിര്‍ത്തിരുന്ന ബോള്‍സോനാരോ കടുത്ത വിമര്‍ശനം നേരിട്ടിരുന്നു.

ബോള്‍സോനാരോയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ തെളിഞ്ഞാല്‍ 40 വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. ലുലയുടെ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തുകയും, ക്രിമിനല്‍ സംഘങ്ങളെ നയിക്കുകയും ചെയ്തതടക്കം അഞ്ച് കുറ്റങ്ങളാണ് ബോള്‍സോനാരോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2033ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും ബൊല്‍സൊനാരോയ്ക്ക് വിലക്കേര്‍പ്പെടുത്തി.

You might also like

റിംഗ് ഓഫ് ഫയർ: ബ്രിട്ടീഷ് കൊളംബിയയിൽ ഭൂചലന മുന്നറിയിപ്പുമായി ഭൗമശാസ്ത്രജ്ഞർ

വിവാഹത്തിനായി ബുക്ക് ചെയ്തത് 17 കോടിയുടെ കൊട്ടാരം; മലയിടുക്കിലെ കൊലപാതക ചതിയിൽ പ്രതിശ്രുത വധുവും കാമുകനും പിടിയിൽ

ട്രംപിന് തിരിച്ചടി: ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ പ്രമേയം പാസാക്കി യുഎസ് സെനറ്റ്

ലോകത്തിലെ ആദ്യത്തെ യുനെസ്കോ ബയോസ്ഫിയർ റിസർവ് നഗരം: ചരിത്രനേട്ടം കൊയ്ത് ക്യൂബെക് സിറ്റി

യുഎസ്-കാനഡ അതിർത്തിയിൽ മയക്കുമരുന്നുമായി ഇന്ത്യൻ വംശജൻ പിടിയിൽ

ലക്നൗവിലെ കോച്ചിങ് സെന്ററിൽ വൻ തീപിടിത്തം: നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

Top Picks for You
Top Picks for You