newsroom@amcainnews.com

ഗാസ സിറ്റിയില്‍ ഇസ്രയേലിന്റെ കനത്ത ബോംബിങ്ങും വെടിവെപ്പും : 63 മരണം

ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുട്ടികളടക്കം 63 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ സെയ്തൂണ്‍, ഷെജയ്യ പട്ടണങ്ങളില്‍ ഒട്ടേറെ വീടുകളും റോഡുകളും ബോംബിട്ടുതകര്‍ത്തു. ജബാലിയ പട്ടണത്തിലും രാത്രി മുഴുവനും ബോംബിങ് തുടര്‍ന്നു. ഈ മേഖലകള്‍ വളഞ്ഞ ഇസ്രയേല്‍ ടാങ്കുകള്‍ കനത്ത ഷെല്ലാക്രമണവും നടത്തി. ഇസ്രയേലിന്റെ പിന്തുണയോടെ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തുന്ന സഹായ വിതരണ കേന്ദ്രത്തിലേക്ക് പോകുകയായിരുന്ന ജനക്കൂട്ടത്തിനു നേരെയും വെടിവെപ്പുണ്ടായി. ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്രയേല്‍ സൈന്യം തയാറായില്ല.

അതേസമയം, ഗാസയില്‍ പട്ടിണിമൂലം ഒരു കുട്ടി ഉള്‍പ്പെടെ 8 പേര്‍ കൂടി മരിച്ചു. ഇതോടെ 115 കുട്ടികളടക്കം പട്ടിണിമരണം 289 ആയി. ഗാസ സിറ്റിയില്‍നിന്ന് ആയിരക്കണക്കിനാളുകള്‍ കഴിഞ്ഞദിവസങ്ങളില്‍ ഒഴിഞ്ഞുപോയെങ്കിലും ഭൂരിപക്ഷംപേരും നഗരത്തില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഗാസയിലെ ആകെ ജനസംഖ്യയിലെ പകുതിയോളം വരുന്ന 10 ലക്ഷം പേര്‍ ഗാസ സിറ്റിയിലാണുള്ളത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 62,622ആയിഉയര്‍ന്നു.

You might also like

ബിസിനസ്സ്, വ്യാപാരം, സുരക്ഷ; വെസ്റ്റേൺ പ്രീമിയേഴ്സ് കോൺഫറൻസിനു ആൽബർട്ടയിൽ തുടക്കം

എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾക്ക് താത്കാലിക ഇടവേള: അടുത്ത ഡ്രോ തീയതി ഇതാ

ജല മാഫിയയുടെ ചൂഷണം തടയാൻ പി.എം.സി.യുടെ ‘ടാങ്കർ മാനേജ്‌മെന്റ് പോർട്ടൽ’; പദ്ധതി വിജയകരം

ബ്ലൂ ലൈസൻസ് പ്ലേറ്റ് വിവാദം: ഫോർഡ് സർക്കാർ കോടതിയിലേക്ക്

കനേഡിയൻ ഡെൻ്റൽ കെയർ പ്ലാൻ: ജൂൺ ഒന്നിനകം അപേക്ഷകൾ പുതുക്കണമെന്ന് ഫെഡറൽ സർക്കാർ

ആശങ്കയായി എബോള; കനേഡിയൻ രക്ഷാപ്രവർത്തകർ കോം​ഗോയിലേക്ക്

Top Picks for You
Top Picks for You