വിമാനാപകടത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചതായി ടൊറൻ്റോ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഫെബ്രുവരി 17-ന് മിനസോടയിലെ മിനിയാപൊളിസ് സെന്റ് പോള്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ടൊറന്റോയിലേക്ക് വരികയായിരുന്ന ഡെല്‍റ്റ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 4819 എന്ന വിമാനം അപകടത്തിൽപ്പെട്ടതോടെ വിമാന സർവീസ് അടക്കം തടസ്സപ്പെട്ടിരുന്നു. റണ്‍വേ 26-ല്‍ ക്രാഷ് ലാന്റ് ചെയ്ത വിമാനം ശക്തമായ കാറ്റും മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് തല കീഴായി മറിയുകയായിരുന്നു. അപകടസമയത്ത് ഉണ്ടായിരുന്ന കനത്ത മഞ്ഞുവീഴ്ചയും മണിക്കൂറില്‍ 32 മൈല്‍ വേഗത്തില്‍ വീശിയ കാറ്റും ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് വ്യോമയാന വിദഗ്ധര്‍ പറയുന്നു.