newsroom@amcainnews.com

സർവീസ് പുനഃരാരംഭിച്ച് ടൊറൻ്റോ പിയേഴ്‌സണ്‍ എയർപോർട്ട്

വിമാനാപകടത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചതായി ടൊറൻ്റോ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഫെബ്രുവരി 17-ന് മിനസോടയിലെ മിനിയാപൊളിസ് സെന്റ് പോള്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ടൊറന്റോയിലേക്ക് വരികയായിരുന്ന ഡെല്‍റ്റ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 4819 എന്ന വിമാനം അപകടത്തിൽപ്പെട്ടതോടെ വിമാന സർവീസ് അടക്കം തടസ്സപ്പെട്ടിരുന്നു. റണ്‍വേ 26-ല്‍ ക്രാഷ് ലാന്റ് ചെയ്ത വിമാനം ശക്തമായ കാറ്റും മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് തല കീഴായി മറിയുകയായിരുന്നു. അപകടസമയത്ത് ഉണ്ടായിരുന്ന കനത്ത മഞ്ഞുവീഴ്ചയും മണിക്കൂറില്‍ 32 മൈല്‍ വേഗത്തില്‍ വീശിയ കാറ്റും ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് വ്യോമയാന വിദഗ്ധര്‍ പറയുന്നു.

You might also like

ബിസി വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പിഴവ്; കാഴ്ച മറച്ച മൂടൽമഞ്ഞും പരിമിതമായ പരിശീലനവും; അന്വേഷണ ഫലം പുറത്ത്

43-ാം വയസ്സിൽ അപ്രതീക്ഷിത വിയോഗം; ഒൺലിഫാൻസ് ഉടമ ലിയോണിഡ് റാഡ്വിൻസ്കി അന്തരിച്ചു

ഒട്ടാവയിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വിൽപനയ്ക്ക്; വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളുമായി ആഡംബര വസതി

ഒൻ്റാരിയോയിൽ പിആർ നേടണോ, ഇതാ പുതിയ വഴി; FCIP പ്രോഗ്രാം ലിസ്റ്റ് ഇതാ

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ എക്സ്പ്രസും ഫയർ ട്രക്കും കൂട്ടിയിടിച്ചു; നാല് പേർ ഗുരുതരാവസ്ഥയിൽ

Top Picks for You
Top Picks for You