newsroom@amcainnews.com

അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്നത് ഉയർന്ന നിരക്കെങ്കിൽ തിരിച്ചും സമാനമായ രീതിയിലായിരിക്കും നിരക്ക് ഈടാക്കുകയെന്ന്യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് മറ്റ് രാജ്യങ്ങൾ ഈടാക്കുന്ന ഉയർന്ന നിരക്കിനെതിരെ പുതിയ താരിഫുകൾ ചുമത്തുമെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രധാന പ്രചാരണ വാഗ്ദാനങ്ങളിലൊന്നായിരുന്നു പരസ്പരമുള്ള താരിഫുകൾ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സന്ദർശനത്തിന് മുന്നോടിയായി താരിഫുകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവെക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലീവിറ്റ് പറഞ്ഞു.

അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞ നിരക്ക് ഈടാക്കുകയാണെങ്കിൽ തിരിച്ചും സമാനമായ രീതിയിലായിരിക്കും നിരക്ക് ഈടാക്കുക, അദ്ദേഹം വ്യക്തമാക്കി. അതേസമയം വികസ്വര രാജ്യങ്ങളെ, പ്രത്യേകിച്ച് ഇന്ത്യ, ബ്രസീൽ, വിയറ്റ്‌നാം, മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയെ താരിഫുകൾ ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്. 2022ൽ, ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയുടെ യുഎസ് ശരാശരി താരിഫ് നിരക്ക് മൂന്ന് ശതമാനമായിരുന്നു, അതേസമയം യുഎസിൽ നിന്നുള്ള ഇറക്കുമതിക്കുള്ള ഇന്ത്യയുടെ ശരാശരി താരിഫ് നിരക്ക് ലോകബാങ്ക് ഡാറ്റ പ്രകാരം 9.5 ശതമാനമായിരുന്നു.

എന്നാൽ, ട്രംപ് ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനാൽ, യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ പുതിയ താരിഫ് ഒഴിവാക്കുകയോ കാലതാമസം വരുത്തുകയോ ചെയ്യുന്ന ഒരു കരാറിൽ ഇരു നേതാക്കളും എത്തിച്ചേരുമെന്ന് കരുതുന്നു. കഴിഞ്ഞ വർഷം ഇന്ത്യ യുഎസിലേക്ക് 8,700 കോടി ഡോളർ മൂല്യമുള്ള സാധനങ്ങൾ കയറ്റുമതി ചെയ്തു. അതേസമയം യുഎസ് 4200 കോടി ഡോളർ മൂല്യമുള്ള സാധനങ്ങൾ കയറ്റുമതി ചെയ്തുവെന്ന് വാണിജ്യ വകുപ്പിന്റെ കണക്കുകൾ പറയുന്നു.

You might also like

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

നയതന്ത്ര വിള്ളലിന് അറുതി? കാനഡ-ഇന്ത്യ ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യക്കെതിരായ മുൻ ആരോപണങ്ങളിൽ പുതിയ നിലപാടുമായി ആർ.സി.എം.പി

ആൽബർട്ട സ്വതന്ത്ര രാജ്യമാകണമോ? വേർപിരിയൽ ആവശ്യപ്പെട്ടുള്ള ഒപ്പുശേഖരണം അവസാനഘട്ടത്തിലേക്ക്; ഫലം ഉറ്റുനോക്കി കാനഡ

ലക്ഷ്യം കൈവരിച്ചു: യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

എഡ്മന്റൺ പോലീസ് ചീഫ് ഡെയ്‌ൽ മക്ഫീയുടെ ഇസ്രായേൽ സന്ദർശനം വിവാദത്തിൽ; സുരക്ഷാ പഠനമെന്ന് സേന, രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശകർ

ഹോർമുസ് കടലിടുക്കിൽ യുദ്ധക്കപ്പലുകൾ അയക്കണം; ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി ലോകരാജ്യങ്ങൾ

Top Picks for You
Top Picks for You