newsroom@amcainnews.com

യൂറോപ്യൻ യൂണിയനുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താൻ കാനഡ; ആവശ്യമെങ്കിൽ ലോക വ്യാപാര സംഘടനയിൽ വാഷിങ്ടണിനെ വെല്ലുവിളിക്കാനും കാനഡ സന്നദ്ധമെന്ന് മേരി എൻജി

ഓട്ടവ: യൂറോപ്യൻ യൂണിയനുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ വ്യാപാര മേധാവി മാരോസ് സെഫ്‌കോവിച്ചുമായി കൂടിക്കാഴ്ച നടത്തി കനേഡിയൻ വ്യാപാര മന്ത്രി മേരി എൻജി. 2017-ലെ സ്വതന്ത്ര വ്യാപാര കരാറിനുശേഷം 65% വളർച്ച കൈവരിച്ച വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കാനുള്ള വഴികൾ ചർച്ച ചെയ്യുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം. കാനഡയ്ക്കുമേൽ യുഎസ് താരിഫ് ഏർപ്പെടുത്താനുള്ള സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച.

യൂറോപ്യൻ യൂണിയനുമായുള്ള സഹകരണത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളായി ക്രിട്ടിക്കൽ മിനറൽസിനെയും ചെറുകിട ബിസിനസുകളെയും
മേരി എൻ‌ജി എടുത്തുകാട്ടി. അതേസമയം, ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ, ഊർജ്ജ പരിവർത്തനത്തിനായി കൊബാൾട്ട്, ലിഥിയം, നിക്കൽ തുടങ്ങിയ ലോഹങ്ങൾ സുരക്ഷിതമാക്കാൻ യൂറോപ്യൻ യൂണിയനും തല്പരരാണ്. ഈ വർഷത്തോടെ യുഎസ് ഇതര കയറ്റുമതി 50% വർധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് കാനഡയെന്നും മേരി എൻ‌ജി ചൂണ്ടിക്കാട്ടി.

വ്യാപാര കരാറുകൾ സജീവമാകാനുള്ള പ്രവർത്തനങ്ങൾ കാനഡ നടത്തിവരികയാണ്. അടുത്തിടെ ഇന്തോനേഷ്യയുമായും ഇക്വഡോറുമായും കരാറുകളിൽ ഒപ്പുവച്ചിരുന്നു. ഇപ്പോൾ രാജ്യം ഇന്തോ-പസഫിക് മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്തയാഴ്ച ഓസ്‌ട്രേലിയ, സിംഗപ്പൂർ, ബ്രൂണൈ എന്നിവിടങ്ങളിലേക്ക് ഇരുനൂറിലധികം വ്യാപാരങ്ങൾ പ്രതിനിധീകരിക്കുന്ന ഒരു സംഘത്തെ നയിക്കാൻ പദ്ധതിയിടുന്നതായും മേരി എൻ‌ജി പറഞ്ഞു. ട്രംപിന്റെ താരിഫ് ഭീഷണികൾക്ക് മറുപടിയായി, നിയമങ്ങളെ അടിസ്ഥാനമാക്കി ആവശ്യമെങ്കിൽ ലോക വ്യാപാര സംഘടനയിൽ വാഷിങ്ടണിനെ വെല്ലുവിളിക്കാനുള്ള കാനഡയുടെ സന്നദ്ധതയും മേരി എൻജി ഊന്നിപ്പറഞ്ഞു.

You might also like

കാളയിറച്ചിയോ പോത്തിറച്ചിയോ, എതാണ് ​ഗുണത്തിൽ മുൻപിൽ? എങ്ങനെ രണ്ടും തിരിച്ചറിയാം?

ആയുധങ്ങൾക്കും യുദ്ധോപകരണങ്ങൾക്കും അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കും; യൂറോപ്യൻ സൈനിക സഖ്യത്തിനൊപ്പം ചേരാൻ കാനഡ, ജൂലൈ ഒന്നോടെ കരാറിൽ ഒപ്പുവച്ചേക്കും

ജി7 ഉച്ചകോടി: കാനഡയുടെ ക്ഷണം നിരസിച്ച് സൗദി കിരീടാവകാശി

അട്ടപ്പാടിയിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമി അനധികൃതമായി തട്ടിയെടുത്ത് ഉപയോഗശൂന്യമായ ഭൂമി നൽകിയെന്ന പരാതി; വിജിലൻസ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

അഹമ്മദാബാദ് ദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

ട്രംപ് വിചാരിച്ചാൻ യുദ്ധം നിർത്താൻ സാധിക്കും, അദ്ദേഹം വിചാരിക്കുമോ എന്ന് അറിയില്ലെന്ന് മുൻ ഇസ്രയേൽ നയതന്ത്രജ്ഞൻ അലോൺ പിങ്കാസ്

Top Picks for You
Top Picks for You