newsroom@amcainnews.com

കാൻസർ രോഗനിർണയത്തിൻ്റെ വർദ്ധിച്ചുവരുന്ന ചെലവ് പരിഹരിക്കണം; ആൽബർട്ടയിൽ കാൻസർ ചികിൽസാ ചെലവ് വർധിക്കുന്നതിൽ ആശങ്ക

ആൽബർട്ട: കാൻസർ രോഗനിർണയത്തിൻ്റെ വർദ്ധിച്ചുവരുന്ന ചെലവ് പരിഹരിക്കുന്നതിന് ഫലപ്രദമായ മാറ്റങ്ങൾ വരുത്തണമെന്ന് കനേഡിയൻ കാൻസർ സൊസൈറ്റി ആൽബെർട്ട സർക്കാരിനോട് ആവശ്യപ്പെട്ടു. വർദ്ധിച്ച് വരുന്ന കാൻസർ രോഗ ചികിത്സ ചെലവ് എടുത്തു കാണിച്ചായിരുന്നു ഇത്തവണ കാനഡയിലെ കാൻസർ ദിനാചരണം. വർദ്ധിച്ചുവരുന്ന കാൻസർ ചികിത്സയുടെ ചെലവ് പരിഹരിക്കുന്നതിന് സർക്കാർ നടപടിയെടുക്കണമെന്ന് ഡോക്ടർമാരും ആരോഗ്യ പരിപാലന വിദഗ്ധരും വാദിക്കുന്നു.

രോഗം സ്ഥിരീകരിക്കുമ്പോൾ മുതൽ രോഗികൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടിവരുന്നതെന്ന് സിസിഎസിൻ്റെ സീനിയർ മാനേജർ ഓഫ് അഡ്വക്കസി ആഞ്ചലിൻ വെബ്ബ് പറയുന്നു. ഒരു കാൻസർ രോഗിക്ക് ശരാശരി 33000 ഡോളറോളം ചെലവാക്കേണ്ടി വരുന്നുണ്ട്. മരുന്നുകൾ, ഹോം കെയർ, യാത്രാ ചെലവുകൾ തുടങ്ങിയവയ്ക്കാണ് ഗണ്യമായ ചെലവുകൾ വേണ്ടി വരുന്നത്. ഈ പശ്ചാത്തലത്തിൽ രോഗികളുടെ യാത്രാചെലവിലുൾപ്പടെ സർക്കാരിന് ഇളവുകൾ നല്കാവുന്നതാണന്നും ആഞ്ചലിൻ വെബ്ബ് പറഞ്ഞു. രോഗികൾക്ക് 26 ആഴ്ച വരെ ലീവ് അനുവദിക്കുന്ന കാര്യം പരിക്കണമെന്നും ആഞ്ചലിൻ വെബ്ബ് കൂട്ടിച്ചേർത്തു.

You might also like

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്: ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയുടെ വിജയം വെറും 69 റൺസ് അകലെ

കാട്ടുതീ പുക: കാല്‍ഗറിയില്‍ വായു മലിനം

വീസ ചട്ടലംഘിച്ചതിന് പ്രശസ്ത ടിക് ടോക് താരം ഖാബി ലെയ്മിനെ യുഎസ് അറസ്റ്റുചെയ്ത് വിട്ടയച്ചു

ലോസ് ആഞ്ചലസിൽ കര്‍ഫ്യു പ്രഖ്യാപിച്ച് ഗവര്‍ണര്‍

കുടിയേറ്റ പ്രക്ഷോഭം: ലൊസാഞ്ചലസില്‍ മറീനുകള്‍ സജ്ജം

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ബലമായി കൈവിലങ്ങണിയിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു

Top Picks for You
Top Picks for You