newsroom@amcainnews.com

ഡാലസിലെ ജ്വല്ലറിയിൽ മോഷണം; 6 ലക്ഷം ഡോളറിൻറെ ആഭരണങ്ങൾ നഷ്ടപ്പെട്ടു, പിന്നിൽ നാലുപേരടങ്ങുന്ന സംഘം

ഡാലസ്: ഈസ്റ്റ് ഡാലസിലെ എൽ റാഞ്ചോ സൂപ്പർ മെർകാഡോയിലെ ജോയേരിയ പ്രിൻസെസ എന്ന ജ്വല്ലറിയിൽ നിന്ന് ഏകദേശം 600,000 ഡോളറിൻറെ ആഭരണങ്ങൾ മോഷണം പോയി. ഗസ് തോമസ്സൺ റോഡിലുള്ള കടയിൽ വൈകുന്നേരം 4.40 ഓടെയാണ് സംഭവം. കടയുടമ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ നാലുപേരടങ്ങുന്ന സംഘം മോഷണം നടത്തുന്നത് കാണാം. പ്രതികളിൽ ഒരാൾ ചുറ്റിക കൊണ്ട് ഗ്ലാസ് പൊട്ടിക്കുന്നതും ജീവനക്കാരനായ ഏഞ്ചൽ ക്യൂൻക എതിർവശത്ത് നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. “അയാൾ തോക്ക് എടുക്കുമെന്ന് ഞാൻ കരുതി,” ക്യൂൻക പറഞ്ഞു.

അമ്മയ്ക്ക് പകരമായാണ് താൻ കടയിൽ ജോലി ചെയ്തത്. സംഭവസമയത്ത് അമ്മ ടോയ്‌ലറ്റിലായിരുന്നു. സംഭവം കണ്ട് അവർ നിലവിളിക്കുന്നതും കരയുന്നതും ദൃശ്യങ്ങളിലുണ്ട്. ഞാൻ നേരിട്ട ഏറ്റവും ദുഃഖകരമായ സംഭവമായിരുന്നു. 3,000 ഡോളർ വായ്പയെടുത്താണ് അമ്മ ബിസിനസ് തുടങ്ങിയതെന്നും ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്യുന്ന അമ്മയ്ക്ക് ഇൻഷുറൻസ് ഇല്ലായിരുന്നു.വീട്ടിലെത്തിയപ്പോഴും അമ്മ കരയുകയായിരുന്നുവെന്നും ക്യൂൻക കൂട്ടിച്ചേർത്തു. പ്രതികൾ വാഹനത്തിലാണ് കടന്നുകളഞ്ഞ്. സംഭവത്തിൽ ഇതുവരെ ആരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.

You might also like

അൽബർട്ട വിഘടനവാദ നീക്കത്തിന് കോടതിയുടെ തടയിടൽ; ഗോത്രവർഗ്ഗക്കാരുടെ പരാതിയിൽ തീർപ്പുവരുന്നത് വരെ ഒപ്പിടൽ നടപടികൾ നിർത്തിവെച്ചു

ജെഫ്രി എപ്സ്റ്റീൻ കേസ്: ബിൽ ഗേറ്റ്സ് ജൂണിൽ യുഎസ് കോൺഗ്രസ് സമിതിക്ക് മുന്നിൽ മൊഴി നൽകും

സാങ്കേതിക തകരാർ, ബിസെൽ സ്റ്റീം ക്ലീനറുകൾ തിരിച്ചുവിളിക്കുന്നു; കാനഡയിലും അമേരിക്കയിലുമായി പത്ത് ലക്ഷത്തിലധികം യൂണിറ്റുകൾക്ക് വിലക്ക്

സ്ത്രീകളുടെ വിട്ടുമാറാത്ത വേദനയ്ക്ക് പരിഹാരം; എൻഡോമെട്രിയോസിസ് കണ്ടെത്താൻ എഐ ആപ്പ് വരുന്നു; രോഗനിർണ്ണയ സമയം 80% കുറയ്ക്കാം

ഇന്ധന വില വർധന; കാനഡയിലെ കാർഷിക മേഖല പ്രതിസന്ധിയിൽ

കാനഡ യൂറോപ്യൻ യൂണിയനിൽ ചേരണം: പുതിയ സർവേ

Top Picks for You
Top Picks for You