കാൽഗറിയിൽ പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (PGWP) അപേക്ഷകൾ നിരസിച്ചതോടെ പ്രതിഷേധിക്കുന്ന വിദേശ വിദ്യാർത്ഥികളുടെ ക്യാമ്പിൽ കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇന്ത്യയിൽ നിന്നുള്ളവരടക്കം ആയിരത്തിലധികം അന്താരാഷ്ട്ര ബിരുദധാരികൾ കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിഷേധിക്കുകയാണ്. വിദ്യാർത്ഥികളുടെ കുടിയേറ്റ രേഖകൾ ഫെഡറൽ അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചു. ഓഗസ്റ്റ് 12-ന് നടന്ന പരിശോധനയ്ക്ക് ശേഷം കൃത്യമായ ഇമിഗ്രേഷൻ സ്റ്റാറ്റസ് ഇല്ലാത്ത ചില വിദ്യാർത്ഥികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ആയിരത്തിലധികം വരുന്ന വിദ്യാർത്ഥികൾ, ഇവർ പൂർത്തിയാക്കിയ കോഴ്സുകൾ ‘നോൺ-ക്രെഡിറ്റ്’ വിഭാഗത്തിൽപ്പെട്ടതാണെന്നും അതിനാൽ വർക്ക് പെർമിറ്റിന് അർഹതയില്ലെന്നും ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പറയുന്നു. എന്നാൽ വലിയ തുക ഫീസ് നൽകി പഠനം പൂർത്തിയാക്കിയ തങ്ങൾക്ക് പെർമിറ്റ് നിഷേധിക്കുന്നത് അനീതിയാണെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.
അതേസമയം വീസ കാലാവധി കഴിഞ്ഞവരും സ്ഥിരതാമസത്തിന് അർഹതയില്ലാത്തവരും കാനഡ വിടേണ്ടിവരുമെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാനഡയിൽ നിയമപരമായി തുടരാൻ അനുമതിയില്ലാത്തവർ നിലവിലുള്ള നടപടിക്രമങ്ങൾ പാലിക്കണമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയും വ്യക്തമാക്കി. കൂടാതെ, അന്തർദേശീയ വിദ്യാർത്ഥി വീസ സംവിധാനത്തിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടിട്ടുണ്ട്.







