newsroom@amcainnews.com

ജപ്പാനിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ ഷോപ്പിംഗ് മാളിൽ സ്ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടു

കുമാമോട്ടോയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് ഷോപ്പിംഗ് മാൾ ഭാഗികമായി തകർന്ന് നിരവധി പേർ ഉള്ളിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേറ്റതായും വിവരമുണ്ട്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ജപ്പാനിലെ കുമാമോട്ടോയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ, ഭാഗികമായി തകർന്ന ഷോപ്പിംഗ് മാളിനുള്ളിൽ നിരവധി പേർ മരിച്ചതായി ഭയപ്പെടുന്നു.

ശക്തമായ ഭൂകമ്പത്തിന് പിന്നാലെ കുമാമോട്ടോയിലെ അയോൺ മാളിൽ (Aeon Mall) സ്ഫോടനമുണ്ടായതായി ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടാം നില പെട്ടെന്ന് തകർന്നു വീഴുമ്പോൾ എത്രപേർ മാളിനുള്ളിൽ കുടുങ്ങിക്കിടന്നിരുന്നുവെന്ന് വ്യക്തമല്ലെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ജപ്പാനിലെ പൊതു പ്രക്ഷേപകരായ എൻ.എച്ച്.കെ (NHK) റിപ്പോർട്ട് ചെയ്തു.

സ്ഫോടനത്തിൽ അൻപതോളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടിൽ പറയുന്നു. പ്രാദേശിക സമയം വൈകുന്നേരം 4:30 ഓടെയാണ് തെക്കൻ പ്രധാന ദ്വീപായ ക്യുഷുവിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. രക്ഷാപ്രവർത്തകർ 1,50,000 ആളുകളോട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ നിർദേശിച്ചിട്ടുണ്ട്.

You might also like

കാനഡയിൽ 60,000 ഡോളറിന്റെ വാടക തട്ടിപ്പിൽ ഇന്ത്യൻ വംശജ അറസ്റ്റിൽ.

CEC എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 പിആർ ഇൻവിറ്റേഷൻ

സിയാറ്റില്‍ സെന്‍ററില്‍ ഫുഡ് ഫെസ്റ്റിവലില്‍ വെടിവെപ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു, അഞ്ചു പേര്‍ക്ക് പരുക്ക്

യുഎസ് മദ്യം നിരോധിക്കില്ല: ആൽബർട്ട പ്രീമിയർ ഡാനിയൽ സ്മിത്ത്

എന്റെ പിഎച്ച്.ഡി പ്രബന്ധം ഒരു ചെറുത്തുനിൽപ്പാണ്; അസത്യങ്ങൾക്കും വ്യാജപ്രചാരണങ്ങൾക്കും എതിരെയുള്ള പ്രതിരോധം: ഉമർ ഖാലിദ്

ഡബ്ല്യു.എൻ.ബി.എ താരം നലീസ സ്മിത്തിനെതിരെ ചതിക്കൽ ആരോപണവുമായി മുൻ പങ്കാളി ദിജോണെ കറിംഗ്ടൺ

Top Picks for You
Top Picks for You