newsroom@amcainnews.com

വിവാദമായി പ്രൈവറ്റ് ജെറ്റ് യാത്ര; ഒന്റാരിയോ ഖജനാവിന് നഷ്ടം രണ്ട് ലക്ഷം ഡോളർ

ടൊറന്റോ: വിവാദമായ സ്വകാര്യ വിമാനം വാങ്ങിയ വിലയ്ക്ക് തന്നെ തിരിച്ചുവിറ്റെങ്കിലും, ആ നടപടിയിലൂടെ ഒന്റാരിയോ സർക്കാരിന് ഏകദേശം രണ്ട് ലക്ഷം ഡോളറിന്റെ ബാധ്യത ഉണ്ടായതായി റിപ്പോർട്ട്. പ്രീമിയർ ഡഗ് ഫോർഡ് സർക്കാർ വാങ്ങിയ വിമാനം വെറും 12 ദിവസം മാത്രമാണ് പ്രവിശ്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്നത്. വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ, ഇൻഷുറൻസ്, നിയമപരമായ ഫീസുകൾ എന്നിവയ്ക്കായാണ് നികുതിപ്പണത്തിൽ നിന്ന് ഈ തുക ചിലവായത്.

കഴിഞ്ഞ ഏപ്രിൽ 15-നാണ് 2.1 കോടി യുഎസ് ഡോളറിന് ബോംബാർഡിയർ വിമാനം വാങ്ങിയത്. എന്നാൽ പ്രതിപക്ഷം ഇതിനെ ‘ഗ്രേവി പ്ലെയിൻ’  എന്ന് പരിഹസിക്കുകയും ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെ ഏപ്രിൽ 27-ന് വിമാനം നിർമ്മാതാക്കൾക്ക് തന്നെ തിരിച്ചുനൽകി. വടക്കൻ മേഖലയിലെ യാത്രകൾക്ക് വിമാനം വേണമെന്നായിരുന്നു ഫോർഡിന്റെ ആദ്യ നിലപാടെങ്കിലും, ജനവികാരം കണക്കിലെടുത്ത് വിമാനം വിൽക്കാൻ അദ്ദേഹം പിന്നീട് നിർദ്ദേശം നൽകുകയായിരുന്നു.

വിമാനം വാങ്ങിയ വിലയ്ക്ക് തന്നെ വിൽക്കാൻ സാധിച്ചു എന്നത് ആശ്വാസമാണെങ്കിലും, 12 ദിവസത്തെ ഉടമസ്ഥാവകാശത്തിനായി ചിലവായ രണ്ട് ലക്ഷം ഡോളർ അനാവശ്യമായ നഷ്ടമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിമാനം വാങ്ങുന്നതിന് മുൻപ് കൃത്യമായ പ്ലാനിങ് ഉണ്ടായില്ലെന്നും നികുതിപ്പണം ദുരുപയോഗം ചെയ്തുവെന്നും കാണിച്ച് സർക്കാരിനെതിരെ വിമർശനം ശക്തമായിട്ടുണ്ട്. മന്ത്രാലയം പുറത്തുവിട്ട രസീതുകൾ പ്രകാരം 190,865.56 ഡോളർ ആണ് ഈ ഇടപാടിലെ ആകെ ചിലവ്.

You might also like

കാനഡയിലെ ആരോഗ്യമേഖല പ്രതിസന്ധിയിൽ: സർവേ റിപ്പോർട്ട്

Tragic death of a student at IIT Delhi: Ends life by jumping from the 6th floor

ഡൽഹി ഐഐടിയിൽ വിദ്യാർഥിയുടെ ദാരുണാന്ത്യം: ആറാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി

Father-son duo at center of Penn State frat house coke bust had racked up prior run-ins with the law

പെൻ സ്റ്റേറ്റ് ലഹരി കേസ്: മുൻപും നിയമനടപടികൾ നേരിട്ട അച്ഛനും മകനും വീണ്ടും പിടിയിൽ

Indication that person who went missing from Canada in 1994 has been found in Amsterdam

1994-ൽ കാനഡയിൽ നിന്ന് കാണാതായ വ്യക്തിയെ ആംസ്റ്റർഡാമിൽ കണ്ടെത്തിയതായി സൂചന

വ്യാപാര തര്‍ക്കം: കാനഡയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

Venezuelans and Cubans among deportees to Liberia under Trump deal, official says

ട്രംപ് ഭരണകൂടത്തിന്റെ കരാർ പ്രകാരം ലൈബീരിയയിലേക്ക് നാടുകടത്തപ്പെട്ടവരിൽ വെനസ്വേലക്കാരും ക്യൂബൻ പൗരന്മാരും ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥൻ

Top Picks for You
Top Picks for You