newsroom@amcainnews.com

കോച്ചെല്ല മ്യൂസിക് ഫെസ്റ്റിവലിൽ തിളങ്ങി ട്രൂഡോ-കാറ്റി പെറി

ലോകപ്രശസ്തമായ കോച്ചെല്ല മ്യൂസിക് ഫെസ്റ്റിവലിൽ ഇത്തവണ സംഗീതത്തേക്കാൾ അധികം ചർച്ചയായത് കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അമേരിക്കൻ പോപ്പ് ഗായിക കാറ്റി പെറിയും തമ്മിലുള്ള പ്രണയനിമിഷങ്ങളാണ്. പ്രശസ്ത ഗായകൻ ജസ്റ്റിൻ ബീബറിന്റെ പാട്ട് ആസ്വദിക്കാനെത്തിയ ഇരുവരും വേദിയിലെ പ്രധാന ആകർഷണമായി മാറി. കൈകോർത്ത് പിടിച്ചും ജസ്റ്റിൻ ബീബറിന്റെ പാട്ടുകൾക്ക് ഒപ്പം നൃത്തം ചെയ്തുമാണ് ഇരുവരും സംഗീത നിശ ആഘോഷമാക്കിയത്. വെള്ള ടീഷർട്ടും പുറകിലേക്ക് തിരിച്ചുവെച്ച തൊപ്പിയുമണിഞ്ഞ് തികച്ചും സാധാരണക്കാരനായാണ് 54-കാരനായ ട്രൂഡോ എത്തിയത്. കാറ്റി പെറി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ആഘോഷച്ചിത്രങ്ങളും വിഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

കഴിഞ്ഞ ഒക്ടോബറിലാണ് ട്രൂഡോയും കാറ്റി പെറിയും പ്രണയത്തിലാണെന്ന ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. കഴിഞ്ഞ വർഷം ജൂലൈ മുതൽ ഒരുമിച്ച് ഇവർ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ട്രൂഡോ കാറ്റി പെറിയുമായി അതീവ സന്തോഷവാനാണെന്നും ഇകാറ്റി പെറിയുമായി പ്രണയത്തിലാണെന്നും അദ്ദേഹത്തിന്റെ സഹോദരൻ അലക്സാണ്ടർ ട്രൂഡോ കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു.

ജസ്റ്റിൻ ബീബറെ കൂടാതെ ‘ദി സ്ട്രോക്സ്’ (The Strokes) തുടങ്ങിയ പ്രശസ്ത ബാൻഡുകളുടെ പ്രകടനവും ഇവർ ഒരുമിച്ച് ആസ്വദിച്ചു. കാറ്റി പെറി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയ്ക്ക് താഴെ ആരാധകരുടെ ഭാഗത്തുനിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. പദവികളിൽ നിന്നൊഴിഞ്ഞ് മ്യൂസിക് ഫെസ്റ്റിവലിൽ അടിച്ചുപൊളിക്കുന്ന ട്രൂഡോയുടെ ഈ പുതിയ ലുക്ക് കാനഡയിലും ലോകമെമ്പാടും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്.

You might also like

തോക്കുകൾ സ്റ്റേഷനിൽ നേരിട്ട് എത്തിക്കരുത്; ആയുധങ്ങൾ തിരികെ വാങ്ങുന്ന പദ്ധതിക്കിടെ മുന്നറിയിപ്പുമായി ആർസിഎംപി

നാല് വിവാഹം, നാല് സർട്ടിഫിക്കറ്റ്; കാനഡയിലെ ‘റിയൽ ലൈഫ്’ തട്ടിപ്പുകാരൻ കുടുങ്ങിയത് ഇങ്ങനെ

സാംസങ് സ്മാർട്ട്‌ഫോണുകളിലെ സ്ഥിരം മെസേജിംഗ് ആപ്പായ ‘സാംസങ് മെസേജസ്’ നിർത്തലാക്കുന്നു; ഗൂഗിൾ മെസേജസിലേക്ക് മാറാൻ ഉപയോക്താക്കൾക്ക് നിർദ്ദേശം

വ്യാജ ബില്ലും അനാവശ്യ ശസ്ത്രക്രിയകളും; യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് വൻതുക പിഴ

കാൻസർ മരണങ്ങളിൽ ഒന്നാമത്; കാനഡയിൽ ശ്വാസകോശ കാൻസറും സ്തനാർബുദവും വർദ്ധിക്കുന്നു; ആശങ്കയുയർത്തി പഠന റിപ്പോർട്ട്

റഷ്യയുടെ ലുഹാൻസ്ക് കൽക്കരി ഖനി ആക്രമിച്ച് യുക്രെയ്ൻ; 41 ഖനിത്തൊഴിലാളികൾ കുടുങ്ങി

Top Picks for You
Top Picks for You