newsroom@amcainnews.com

തൊഴിലാളി ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കാൽഗറിയിലെ നിർമ്മാണ മേഖല പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്

തൊഴിലാളി ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കാൽഗറിയിലെ നിർമ്മാണ മേഖല പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്. നഗരത്തിലെ ജനസംഖ്യ ഇരുപത് ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ, ഭവന നിർമ്മാണ മേഖലയിൽ മുമ്പെങ്ങുമില്ലാത്ത തരം മുന്നേറ്റമാണ് കാണുന്നത്. എന്നാൽ, ഈ വളർച്ചയ്ക്കൊപ്പം ഓടിയെത്താൻ വൈദഗ്ധ്യമുള്ള തൊഴിലാളികൾ ഇല്ലാത്തത് നഗരത്തെ വലയ്ക്കുകയാണ്. തുടർച്ചയായ രണ്ടാം വർഷവും ആൽബർട്ട പ്രവിശ്യയിൽ വീട് നിർമ്മാണത്തിൽ പുതിയ റെക്കോർഡുകൾ പിറക്കുകയാണ്. കാൽഗറിയിലെ നിർമ്മാണ സ്ഥലങ്ങളെല്ലാം സജീവമാണെങ്കിലും പല കമ്പനികൾക്കും ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇത് നിർമ്മാണ പ്രവർത്തനങ്ങൾ വൈകാനും നഗരത്തിൻ്റെ ഭാവി വളർച്ചയെത്തന്നെ പ്രതികൂലമായി ബാധിക്കാനും കാരണമാകുന്നു.

നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ പ്രധാനമന്ത്രി മാർക്ക് കാർണി “Build, Baby, Build” എന്ന വലിയ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടെങ്കിലും, വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കുറവ് ഈ സ്വപ്ന പദ്ധതിക്ക് വലിയൊരു വെല്ലുവിളിയാണ്. വൈദഗ്ധ്യമുള്ള ആളുകളുടെ അഭാവം ആൽബർട്ടയിലെ ഭവന നിർമ്മാണ മേഖലയെ സ്തംഭിപ്പിച്ചേക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കാൽഗറിയുടെ വളർച്ചാ വേഗം നിലനിർത്തണമെങ്കിൽ ഈ തൊഴിൽ പ്രതിസന്ധി ഉടൻ പരിഹരിച്ചേ മതിയാകൂ. കാനഡയിലെ ആകെ തൊഴിൽ ഒഴിവുകളിൽ നാലിലൊന്നും കാൽഗറിയിലാണെന്നത് സ്ഥിതി എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നു. ട്രേഡ്‌സ്, ഗതാഗതം, യന്ത്രസാമഗ്രികളുടെ പ്രവർത്തനം എന്നീ മേഖലകളിലായി രാജ്യത്തുടനീളം 22,000-ലധികം ഒഴിവുകളാണ് ഇപ്പോഴുള്ളത്.

You might also like

അൽബെർട്ടയിൽ ഹൈബ്രിഡ് ജോലി സംവിധാനം അവസാനിച്ചു; ആയിരക്കണക്കിന് സർക്കാർ ജീവനക്കാർ ഓഫീസുകളിലേക്ക് മടങ്ങുന്നു

ബ്രിട്ടിഷ് കൊളംബിയ സറേയിൽ വെടിവെപ്പ്: മൂന്ന് ഇന്ത്യൻ വംശജർ അറസ്റ്റിൽ

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കുമുള്ള ഓപ്പൺ വർക്ക് പെർമിറ്റ് പ്രോഗ്രാമുകൾ ഈ വർഷം അവസാനിക്കുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കാനഡയുടെ ഇമിഗ്രേഷൻ വകുപ്പ്

യുക്രെയ്നിലെ വിവിധ പ്രദേശങ്ങളിൽ റഷ്യൻ ഡ്രോൺ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

12 മാസത്തെ ചർച്ചകൾക്ക് ഫലം: യുഎസ്-ഇന്ത്യ വ്യാപാര കരാർ യാഥാർഥ്യം

ഫിഫ ലോകകപ്പ് മത്സരങ്ങൾക്കായി കാനഡയിലേക്കെത്തുന്ന വിദേശികളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപക ഇമിഗ്രേഷൻ തട്ടിപ്പുകൾ; മുന്നറിയിപ്പുമായി

Top Picks for You
Top Picks for You