ആഗോളതലത്തിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനായി വരുംവർഷങ്ങളിൽ ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കാനുള്ള വലിയൊരു നീക്കത്തിലാണ് കേന്ദ്ര സർക്കാർ. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തെ ബജറ്റോടെ, ചുരുക്കം ചില ഇനങ്ങളൊഴികെ ഭൂരിഭാഗം ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഡൽഹിയിൽ വെച്ച് നടന്ന എൻ.സി.എ.ഇ.ആർ (NCAER) ഇന്ത്യ പോളിസി ഫോറത്തിൽ സംസാരിക്കവെ, ധനമന്ത്രി നിർമല സീതാരാമനാണ് ഈ കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ആദായനികുതി, കോർപ്പറേറ്റ് നികുതി, ജി.എസ്.ടി (GST) എന്നിവയിൽ വരുത്തിയ വൻ പരിഷ്കാരങ്ങളുടെ തുടർച്ചയായാണ് ഈ തന്ത്രപ്രധാന തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
ഇറക്കുമതി നികുതി കുറയ്ക്കുന്നതിലൂടെ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി ചെലവ് ഗണ്യമായി കുറയുകയും, രാജ്യത്തെ നിർമാണ മേഖലയ്ക്ക് കുറഞ്ഞ വിലയിൽ ഇവ ലഭ്യമാവുകയും ചെയ്യും. ഇത് ഭാരതത്തെ ഒരു മുൻനിര ആഗോള നിർമാണ ഹബ്ബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് വൻ കരുത്തേകും. കസ്റ്റംസ് തീരുവ നിരക്കുകൾ ഇതിനകം തന്നെ 11.65 ശതമാനത്തിൽ നിന്നും 10.66 ശതമാനത്തിലേക്ക് കേന്ദ്രം എത്തിച്ചിട്ടുണ്ട്. കൂടാതെ, ‘സീറോ ഡ്യൂട്ടി’ അടക്കം തീരുവ സ്ലാബുകൾ എട്ടായി ചുരുക്കുകയും, 2024, 2026 ബജറ്റുകളിലൂടെ നിരക്കുകൾ ഘട്ടമായി ഒഴിവാക്കി 13 ഇനങ്ങൾ ഒഴികെ മറ്റെല്ലാ മേഖലകളിലും കസ്റ്റംസ് നിരക്കുകൾ ഏകീകരിക്കുകയും ചെയ്തിട്ടുണ്ട്.








വെനസ്വേലൻ സർക്കാരും പ്രതിപക്ഷ പ്രതിനിധികളും തമ്മിൽ ചർച്ചകൾ ആരംഭിച്ചു