newsroom@amcainnews.com

ചെയ്യാത്ത കുറ്റത്തിന് യുഎസ് ജയിലിൽ 43 വർഷം കഴിഞ്ഞ ഇന്ത്യൻ വംശജനെ നാടുകടത്താൻ നടത്തിയ ശ്രമം കോടതികൾ ഇടപെട്ട് തടഞ്ഞു

ഫിലഡൽഫിയ: ചെയ്യാത്ത കുറ്റത്തിന് യുഎസ് ജയിലിൽ 43 വർഷം കഴിഞ്ഞ ഇന്ത്യൻ വംശജനെ നാടുകടത്താൻ നടത്തിയ ശ്രമം കോടതികൾ ഇടപെട്ട് തടഞ്ഞു. സുബ്രഹ്മണ്യം വേദം (64) എന്ന യുഎസ് പൗരനാണ് കടുത്ത അനീതിക്ക് ഇരയായത്. 9 മാസം പ്രായമുള്ള സമയത്ത് പിതാവിനൊപ്പം യുഎസിലെത്തിയതാണ് സുബ്രഹ്മണ്യം. 1980ൽ സുഹൃത്ത് തോമസ് കിൻസറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് വധശിക്ഷയിൽ ഇളവു കിട്ടി.

കഴിഞ്ഞ ഓഗസ്റ്റിൽ സുബ്രഹ്മണ്യം നിരപരാധിയാണെന്നതിന് ആസ്പദമായ തെളിവുകൾ പുറത്തുവന്നു. ഇതോടെ കഴിഞ്ഞ മാസം 3ന് 43 വർഷത്തിനു ശേഷം മോചിപ്പിച്ചു. ഉടൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് നാടുകടത്താൻ വേണ്ടി ലൂസിയാനയിലെ വിമാനത്താവളത്തിൽ എത്തിക്കുകയാണ് ചെയ്തത്. കൊലക്കേസിൽ കുറ്റവിമുക്തനാക്കിയെങ്കിലും പഴയൊരു ലഹരിമരുന്ന് കേസ് സുബ്രഹ്മണ്യത്തിന്റെ പേരിലുണ്ടെന്നാണ് അധികൃതർ വാദിച്ചത്. ഈ വാദം ഇമിഗ്രേഷൻ കോടതിയും പെൻസിൽവാനിയ ഡിസ്ട്രിക്ട് കോടതിയും സ്റ്റേ ചെയ്തു.

You might also like

ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ യുഎസിൽ അറസ്റ്റിൽ

ട്രക്കുകളുടെ വേഗപരിധി: കർശന പരിശോധന ആവശ്യപ്പെട്ട് ഒൻ്റാരിയോ ട്രക്കിംഗ് അസോസിയേഷൻ

അമ്മയുടെ കൊലപാതകത്തിന് പിന്നാലെ അച്ഛന്റെ മരണത്തിലും മകൾക്കെതിരെ ഗുരുതര ആരോപണം

കാൽഗറി മൗണ്ട് റോയൽ യൂണിവേഴ്സിറ്റിയിൽ സൈബർ ആക്രമണം: വ്യക്തിഗത വിവരങ്ങൾ ചോർന്നു

ക്രിമിനൽ പശ്ചാത്തലമുള്ള വിദേശ പൗരന്മാരെ നാടുകടത്താതെ കാനഡ: പ്രതിഷേധം ശക്തം

ഫോമാ ഇന്‍റർനാഷണൽ കൺവെൻഷനിൽ കമ്മ്യൂണിറ്റി ഹെൽത്ത് ഫെയർ ഓഗസ്റ്റ് 1 ശനിയാഴ്ച

Top Picks for You
Top Picks for You