newsroom@amcainnews.com

ഇന്ത്യ- ചൈന വിമാനസര്‍വീസ് പുനരാരംഭിച്ചു

അഞ്ച് വർഷത്തിന് ശേഷം ചൈനയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിച്ച് ഇന്ത്യ. ഇന്നലെ രാത്രി 10 മണിയോടെ കൊല്‍ക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ചൈനയിലെ ഗ്യാങ്‌സൂവിലേക്ക് വിമാനം പറന്നുയര്‍ന്നു. ഇന്‍ഡിഗോയുടെ A320 നിയോ വിമാനത്തില്‍ 176 യാത്രക്കാരാണ് ചൈനയിലേക്ക് യാത്ര ആയത്.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ വിമാന സര്‍വീസ് നിര്‍ത്തിവെച്ചത്. തുടര്‍ന്ന് കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയില്‍ ഉണ്ടായ ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ അസ്വാരസ്യങ്ങള്‍ മൂലം ഈ സര്‍വീസ് പുനരാരംഭിച്ചിരുന്നില്ല. നയതന്ത്ര തലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോള്‍ വിമാന സര്‍വീസ് പുനരാരംഭിച്ചിരിക്കുന്നത്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നടന്ന ചെറു പരിപാടിയില്‍ എന്‍എസ്‌സിബിഐ എയര്‍പോര്‍ട്ട് ഡയറക്ടര്‍ പി ആര്‍ ബിറിയ ചടങ്ങില്‍ സംസാരിച്ചു. യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വ്യാപാരികള്‍ക്കും ഈ വിമാന സര്‍വീസ് ഒരുപോലെ ഉപകാരപ്പെടുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

You might also like

രാജ്യത്ത് ഗാർഹിക കടം വർധിക്കുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്

തൃശൂർ അതിരൂപതക്കെതിരെയുള്ള സൈബർ ആക്രമണം: പ്രതിരോധിക്കാൻ ഒരുങ്ങി ആശുപത്രി സംരക്ഷണ സമിതി

കള്ളനോട്ട് നൽകി തട്ടിപ്പ്: അന്വേഷണം ഊർജ്ജിതമാക്കി കാൽഗറി പോലീസ്

മോദി- ട്രംപ് കൂടിക്കാഴ്ച്ച ഇന്ന് പാരീസില്‍

കോംഗോയിലും ഉഗാണ്ടയിലും എബോള പടരുന്നു: മരണം 200 കടന്നു

ടിന്നിലടച്ച പച്ചക്കറികൾക്ക് 10% തീരുവ ചുമത്തി കാനഡ

Top Picks for You
Top Picks for You