newsroom@amcainnews.com

ഹമാസ് പലസ്തീനെ പ്രതിനിധീകരിക്കുന്നില്ല; യുദ്ധാനന്തരം ഗാസയിൽ ഹമാസിന് സ്ഥാനമുണ്ടാവില്ലെന്ന് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്

ന്യൂയോർക്ക്: ഇസ്രയേലിൽ 2023ൽ ഹമാസ് നടത്തിയ കടന്നാക്രമണത്തെ പലസ്തീൻ ജനത തള്ളിക്കളയുന്നുവെന്ന് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. യുദ്ധാനന്തരം ഗാസയിൽ ഹമാസിനു സ്ഥാനമുണ്ടാവില്ലെന്നും അവർ ആയുധം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഎസ് വീസ നിഷേധിച്ചതിനാൽ വിഡിയോ വഴിയായിരുന്നു പലസ്തീൻ നേതാവിന്റെ ഐക്യരാഷ്ട്ര സംഘടന (യുഎൻ) പൊതുസഭയിലെ പ്രസംഗം.

ഇസ്രയേൽ ആക്രമണം മൂലം ഗാസയിലെ പലസ്തീൻ ജനതയുടെ ദയനീയസ്ഥിതി വിശദീകരിച്ച അദ്ദേഹം, ഗാസ നേരിടുന്നതു വംശഹത്യയും പട്ടിണിയും പലായനവുമാണെന്നു പറഞ്ഞു. ഹമാസ് പലസ്തീനെ പ്രതിനിധീകരിക്കുന്നില്ലെന്നും അവകാശപ്പെട്ടു. ഗാസയുടെ ഭരണം കൂടി പലസ്തീൻ അതോറിറ്റി ഏറ്റെടുക്കാൻ സന്നദ്ധമാണെന്ന സൂചനയാണു അബ്ബാസ് നൽകിയത്. നിലവിൽ വെസ്റ്റ്ബാങ്ക്, കിഴക്കൻ ജറുസലം എന്നിവയാണു പരിമിത അധികാരങ്ങളോടെ പലസ്തീൻ അതോറിറ്റി ഭരിക്കുന്നത്. ബ്രിട്ടനടക്കം പാശ്ചാത്യശക്തികൾ പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ചതിനെ അബ്ബാസ് സ്വാഗതം ചെയ്തു.

You might also like

ട്രക്കുകളുടെ വേഗപരിധി: കർശന പരിശോധന ആവശ്യപ്പെട്ട് ഒൻ്റാരിയോ ട്രക്കിംഗ് അസോസിയേഷൻ

യു.എസ്. കോടതിയിൽ ട്രംപിനെതിരെ കനേഡിയൻ ഐ.സി.സി. ജഡ്ജി; പിന്തുണ നൽകുന്ന കാര്യത്തിൽ മൗനം പാലിച്ച് ഓട്ടവ

യു.എസ്. വിസ തട്ടിപ്പ്: വിദേശികൾക്കായി വ്യാജ യു-വിസകൾ നിർമ്മിച്ച കേസിൽ മുൻ പോലീസ് മേധാവികൾ കുറ്റസമ്മതം നടത്തി

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ന്യൂയോർക്കിൽ കൂട്ടവെടിവെപ്പ്: നാല് കുട്ടികളടക്കം എട്ട് പേർക്ക് പരുക്ക്

ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 5,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ഇരട്ടഗോളുമായി ജൂഡ് ബെല്ലിങ്‌ഹാം: നോർവേയെ തകർത്ത് ഇംഗ്ലണ്ട് സെമിയിൽ

Top Picks for You
Top Picks for You