newsroom@amcainnews.com

എച്ച്1 ബി വീസയിൽ എത്തുന്നത് ഇന്ത്യക്കാർ, അമേരിക്കക്കാരെ പിരിച്ചുവിടുന്നു

അമേരിക്കയുടെ എച്ച്1 ബി വീസ സമ്പൂർണ അഴിമതിയാണെന്ന ആരോപണവുമായി ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്. വിദഗ്ധരായ വിദേശ തൊഴിലാളികളെ കുറഞ്ഞ ചെലവിൽ ജോലിക്കെടുക്കാൻ കമ്പനികളെ സഹായിക്കുന്ന ഈ വീസ, അമേരിക്കൻ തൊഴിലാളികളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്നിക്കും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

എച്ച്1 ബി വീസയിൽ അമേരിക്കയിലെത്തുന്നവരിൽ കൂടുതലും ഇന്ത്യയിൽ നിന്നുള്ളവരാണെന്നും ഇത് അമേരിക്കൻ പൗരന്മാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ കമ്പനികളെ പ്രേരിപ്പിക്കുന്നുവെന്നും ഡിസാന്റിസ് ആരോപിച്ചു. ഉയർന്ന വരുമാനമുള്ള അപേക്ഷകർക്ക് മുൻഗണന നൽകുന്ന രീതിയിൽ വീസാ നയം മാറ്റാൻ ശ്രമം നടക്കുന്നുണ്ട്. പുതിയ നിയമം വന്നാൽ അമേരിക്കയിലെ ലക്ഷക്കണക്കിന് ഇന്ത്യക്കാരെയും വിദ്യാർത്ഥികളെയും അത് ദോഷകരമായി ബാധിച്ചേക്കാം. എച്ച്1 ബി വീസ ലഭിക്കുന്നവരിൽ 70 ശതമാനവും ഇന്ത്യക്കാരാണ്. ട്രംപ് അധികാരത്തിലെത്തിയ ശേഷം വിദേശ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും എതിരായ നടപടികൾ ശക്തമാക്കിയിരുന്നു.

You might also like

ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപ്; തകർന്നു വീണ വിമാനത്തിലെ പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി

ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കും’; ട്രംപിന്റെ മുന്നറിയിപ്പ്

ഡയാനയുടെ ഓർമ്മയ്ക്കായി തുടങ്ങിയ സന്നദ്ധ സംഘടനയിൽ അഴിമതി? പ്രിൻസ് ഹാരി പ്രതിരോധത്തിൽ; ലണ്ടൻ കോടതിയിൽ കേസ്

കാനഡയിലെ റൺവേകളിൽ സുരക്ഷാ ഭീഷണി; ജാഗ്രത വേണമെന്ന് റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി; കാനഡയിൽ ഡീസൽ ക്ഷാമം രൂക്ഷമാകുന്നു; വിപണിയിൽ ആശങ്ക

ആന്ത്രോപിക്കിന്റെ പുതിയ എഐ ‘അപകടകാരി’; ബാങ്കിംഗ് ഇടപാടുകൾ സുരക്ഷിതമാണോ? കാനഡയിൽ ചർച്ച സജീവം

Top Picks for You
Top Picks for You