newsroom@amcainnews.com

ഭാര്യ സംശയാസ്പദമായ സാഹചര്യത്തിൽ ടെമ്പോ ഡ്രൈവറിനൊപ്പം മറ്റൊരു വീട്ടിൽ; പ്രകോപിതനായ ഭർത്താവ് യുവാവിനെ കൊലപ്പെടുത്തി, ഭാര്യയ്ക്കും മർദ്ദനം

ദില്ലി: യുവാവിന്റെ വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഭാര്യയെ കണ്ടത്തിൽ പ്രകോപിതനായ ഭർത്താവ് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. റിതിക് വർമ്മ എന്ന 21കാരനാണ് കൊല്ലപ്പെട്ടത്. ദില്ലിയിലെ ശാസ്ത്രി പാർക്ക് ഏരിയയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

റിതിക് വർമ്മയുടെ വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഭാര്യയെ കണ്ടതോടെ പ്രകോപിതനായ ഭർത്താവ് ഇയാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഭാര്യയ്ക്കും മർദ്ദനമേറ്റതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത് ഈസ്റ്റ്) രാകേഷ് പവേരിയ പറഞ്ഞു. റിതിക്കിനെ പ്രതി ക്രൂരമായാണ് മർദ്ദിച്ചതെന്നും ശരീരത്തിൻ്റെ എല്ലാ ഭാഗത്തും മുറിവുകളുണ്ടായിരുന്നുവെന്നും റിതിക്കിന്റെ അമ്മാവൻ ആരോപിച്ചു.

റിതിക്കിനും യുവതിയ്ക്കും പ്രതിയുടെ മർദ്ദനമേറ്റെന്ന് അയൽവാസി വെളിപ്പെടുത്തി. ഒന്നിലധികം പേർ ചേർന്നാണ് റിതികയെ മർദ്ദിച്ചത്. റിതിക് ടെമ്പോ ഡ്രൈവറായിരുന്നുവെന്നും മാതാപിതാക്കളുടെ ഏക മകനായിരുന്നുവെന്നും അയൽവാസി കൂട്ടിച്ചേർത്തു. ​ഗുരുതരമായി പരിക്കേറ്റ റിതിക്കിനെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

You might also like

ട്രംപിന്റെ പ്രസ്താവനയിൽ ആഗോള വിപണിയിൽ മാറ്റങ്ങൾ; ഇടിവിൽ നിന്ന് വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണവില

വിമാനയാത്രകളിലെ ഭക്ഷണച്ചെലവ്: വിവാദക്കുരുക്കിൽ മാർക്ക് കാർണി

16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം;

ബക്കിങ്ഹാം കൊട്ടാരത്തിലെ സന്ദർശനം: സാറ കെല്ലന്റെ വെളിപ്പെടുത്തൽ

ടോണി അവാർഡ്സ് 2026: ‘ഡെത്ത് ഓഫ് എ സെയിൽസ്മാന്’ വൻ നേട്ടം; ലെസ്ലി മാൻവില്ലിനും ജോൺ ലിത്ഗോയ്ക്കും പുരസ്കാരം

മീസിൽസ് ബാധയും രോഗവ്യാപനവും (Measles Cases and Outbreaks)

Top Picks for You
Top Picks for You