newsroom@amcainnews.com

‘ഓപ്പറേഷന്‍ ഹോക്കൈ സ്‌ട്രൈക്ക്’; സിറിയയിലെ ഐഎസ് താവളങ്ങള്‍ക്കുനേരെ അമേരിക്കന്‍ വ്യോമാക്രമണം

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ താവളങ്ങള്‍ക്ക് നേരെ അമേരിക്ക വൻ വ്യോമാക്രമണം നടത്തി. ‘ഓപ്പറേഷന്‍ ഹോക്കൈ സ്‌ട്രൈക്ക്’ എന്ന ഈ സൈനിക നടപടിയിലൂടെ ഐഎസിന്റെ എഴുപതോളം കേന്ദ്രങ്ങളാണ് തകര്‍ത്തത്. ഡിസംബര്‍ 13-ന് സിറിയയിലെ പാല്‍മിറയില്‍ ഐഎസ് ഭീകരന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് യുഎസ് സൈനികരും ഒരു അമേരിക്കന്‍ പൗരനും കൊല്ലപ്പെട്ടതിന് പകരമായാണ് ഈ നീക്കം. മധ്യ സിറിയയിലെ ഭീകരരുടെ പരിശീലന കേന്ദ്രങ്ങള്‍, ആയുധപ്പുരകള്‍, ഒളിത്താവളങ്ങള്‍ എന്നിവയുള്‍പ്പെടെ 70-ലധികം ലക്ഷ്യങ്ങള്‍ തകര്‍ത്തു. നൂറിലധികം കൃത്യതയാര്‍ന്ന മിസൈലുകളും ബോംബുകളുമാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. യുഎസ് വ്യോമസേനയുടെ എഫ്-15 ഇ സ്ട്രൈക്ക് ഈഗിള്‍സ്, എ-10 തണ്ടര്‍ബോള്‍ട്ട് വിമാനങ്ങള്‍, അപ്പാച്ചെ ഹെലികോപ്റ്ററുകള്‍, ഹിമാര്‍സ് റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവ ആക്രമണത്തില്‍ പങ്കെടുത്തു. ജോര്‍ദാന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളും ഈ നീക്കത്തിന് പിന്തുണ നല്‍കി.

സിറിയയില്‍ നിലവില്‍ ഏകദേശം 1,000 യുഎസ് സൈനികര്‍ ഐഎസ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി വിന്യസിക്കപ്പെട്ടിട്ടുണ്ട്. പുതിയ സിറിയന്‍ സര്‍ക്കാരുമായി സഹകരിച്ചാണ് അമേരിക്ക ഈ മേഖലയില്‍ ഇപ്പോള്‍ ഭീകരവേട്ട തുടരുന്നത്.

You might also like

കാനഡയുടെ മത്സരം ഒഴിവാക്കി, യുഎസിന്‍റെ മത്സരം കണ്ട് ട്രൂഡോ

സംസ്ഥാനത്ത് ഷിഗെല്ല ഭീതി: മലപ്പുറത്ത് ഏഴുവയസ്സുകാരൻ മരിച്ചു, ഈ വർഷം നാലാമത്തെ മരണം

മോദി സർക്കാരിന്റെ സാമ്പത്തിക പരാജയങ്ങൾക്കെതിരെ കോൺഗ്രസ്

വിദ്യാഭ്യാസ ബോർഡുകളിലെ സൈബർ സുരക്ഷാ വീഴ്ച: നിർണായക കണ്ടെത്തലുകളുമായി മലയാളി ഗവേഷകൻ

ആനുകൂല്യ തുക വർധിപ്പിച്ച് CRA: പുതിയ നിരക്കുകൾ ജൂലൈ മുതൽ

പുതിയ ആരോഗ്യനയം സെപ്റ്റംബർ മുതൽ: ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You