newsroom@amcainnews.com

‘ഗാസയില്‍ യുദ്ധം ഉടന്‍ അവസാനിപ്പിക്കണം’ നെതന്യാഹുവിനോട് ട്രംപ്

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി 40 മിനിറ്റ് നീണ്ട ടെലിഫോണ്‍ സംഭാഷണത്തിനിടെ ഗാസയിലെ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച ട്രംപും നെതന്യാഹുവും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളാണ് വിവരം കൈമാറിയത്.

ഹമാസ് കൈവശം വച്ചിരിക്കുന്ന ബന്ദികളില്‍ പകുതിയോളം പേരെ തിരികെ നല്‍കുന്നതിന് പകരമായി 60 ദിവസത്തേക്ക് യുദ്ധം താല്‍ക്കാലികമായി നിര്‍ത്തുന്ന ‘വിറ്റ്‌കോഫ് ചട്ടക്കൂട്’ മതിയാകില്ലെന്ന് ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നത് ഇറാനുമായുള്ള യുഎസിന്റെ നിലവിലുള്ള ആണവ ചര്‍ച്ചകള്‍ക്കും സൗദി അറേബ്യയുമായുള്ള ചര്‍ച്ചകള്‍ക്കും സഹായകമാകുമെന്ന് യുഎസ് പ്രസിഡന്റ് നെതന്യാഹുവിനോട് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

You might also like

തലശ്ശേരിയിൽ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം: കാമുകൻ ശരൺ പോലീസ് പിടിയിൽ

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു

യുഎസ് മേരിലാന്‍ഡില്‍ സ്വകാര്യ വിമാനം തകര്‍ന്നുവീണ് മൂന്നുപേര്‍ കൊല്ലപ്പെട്ടു

മദ്യ വില വർധന പിൻവലിച്ച് ആൽബർട്ട

കാനഡ ഓൾഡ് ഏജ് സെക്യൂരിറ്റി പേയ്‌മെൻ്റ് ജൂൺ 26ന് അക്കൗണ്ടിലേക്ക്

കള്ളനോട്ട് നൽകി തട്ടിപ്പ്: അന്വേഷണം ഊർജ്ജിതമാക്കി കാൽഗറി പോലീസ്

Top Picks for You
Top Picks for You