newsroom@amcainnews.com

ഗാസയിൽ പട്ടിണി മരണം തുടരുന്നു; 11 പേർ കൂടി മരിച്ചു

ഗാസയിൽ 24 മണിക്കൂറിനുള്ളിൽ 11 പേർകൂടി പട്ടിണി മൂലം മരിച്ചു. കൊടുംപട്ടിണിയിൽ ഗാസയിൽ മരിച്ചവരുടെ എണ്ണം ഇതോടെ 251 ആയി. ഭക്ഷണം കിട്ടാതെ മരിച്ച കുട്ടികളുടെ എണ്ണം 108. പട്ടിണിമരണമെന്ന്‌ സ്ഥിരീകരിച്ച കണക്കുകൾ മാത്രമാണിത്‌.

അതിനിടെ, ഗാസ സിറ്റിയിലെ അൽ അഹ്‌ലി ആശുപത്രിയിലും ഇസ്രയേൽ ബോംബിട്ടു. ഏഴുപേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക്‌ പരുക്ക്. വിവിധയിടങ്ങളിലായി 40 പേരാണ്‌ ഞായറാഴ്ച കൊല്ലപ്പെട്ടത്‌. ഇതിൽ സഹായകേന്ദ്രങ്ങളിൽ ഭക്ഷണത്തിനായി കാത്തുനിന്ന 13 പേരും ഉൾപ്പെടുന്നു. ഗാസ നിവാസികളുടെ 90 ശതമാനവും– ഏതാണ്ട്‌ 19 ലക്ഷം പേർ– കൊടുംപട്ടിണിയിലാണെന്ന്‌ യു എൻ അറിയിച്ചു.

You might also like

മയക്കുമരുന്ന് കടത്ത്: ബ്രാംപ്ടൺ സ്വദേശിക്ക് യുഎസിൽ 20 വർഷം തടവ് ശിക്ഷ

ജാനകിയമ്മയ്ക്ക് വിട; ആദരാഞ്ജലികൾ അർപ്പിച്ച് ചലച്ചിത്ര ലോകം

എസി ഇല്ലാത്ത ന്യൂയോർക്കിലെ കൊടുംചൂടും അതിജീവന മാർഗ്ഗങ്ങളും

വ്യാജ കൺസൾട്ടൻ്റുകൾക്കെതിരെ നടപടിയുമായി കാനഡ: ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്നു

അമ്മയുടെ കൊലപാതകത്തിന് പിന്നാലെ അച്ഛന്റെ മരണത്തിലും മകൾക്കെതിരെ ഗുരുതര ആരോപണം

രാജ്യാന്തര വേദിയിൽ ഇന്ത്യയുടെ കരുത്തുറ്റ ശബ്ദമായി പൂജ കുമാരി; ഭൂപടത്തിലെ തെറ്റ് തിരുത്തി ഐഎഫ്എസ് ഉദ്യോഗസ്ഥ

Top Picks for You
Top Picks for You