newsroom@amcainnews.com

ഒരു കാലത്തെ പ്രതാപി, ഇപ്പോൾ… വാൻകുവറിലെ പഞ്ചാബി മാർക്കറ്റിന്റെ ശോഭ മങ്ങുന്നു; അടച്ചുപൂട്ടലിന്റെ വക്കിൽ വ്യാപാരികൾ

വാൻകുവർ: ഒരു കാലത്ത് നൂറുകണക്കിന് ഉപഭോക്താക്കളെയും സന്ദർശകരെയും ദിവസവും ആകർഷിച്ചിരുന്ന അത്യാകർഷകമായ സ്ഥലമായിരുന്നു വാൻകുവറിലെ പഞ്ചാബി മാർക്കറ്റ്. ഇന്ത്യക്കാരെയും മറ്റ് ദക്ഷിണേഷ്യൻ സമൂഹത്തിനെയും കാനഡയിലെ സ്വദേശികളെയും ഒരുപോലെ ആകർഷിച്ചിരുന്ന മാർക്കറ്റ് ഇപ്പോൾ അഭിവൃദ്ധി പ്രാപിക്കുന്നില്ലെന്ന് ചില ബിസിനസ്സുകാർ പറയുന്നു. ‘ലിറ്റിൽ ഇന്ത്യ’ എന്നാണ് മാർക്കറ്റ് അറിയപ്പെടുന്നത്. മെയിൻ സ്ട്രീറ്റ്, ഈസ്റ്റ് 49 അവന്യു എന്നിവടങ്ങളാണ് പ്രധാന കേന്ദ്രങ്ങൾ.

1970 കളിൽ തുറന്ന പഞ്ചാബി മാർക്കറ്റ് ശരിക്കും ഒരു ചെറിയ ഇന്ത്യ തന്നെയായിരുന്നു. ദക്ഷിണേഷ്യൻ ഉൽപ്പന്നങ്ങൾ തിരയുന്നവർക്കും ആവശ്യക്കാർക്കും ഇഷ്ടസ്ഥലമായിരുന്നു പഞ്ചാബി മാർക്കറ്റ്. തിരക്കേറിയ കടകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയവ മാർക്കറ്റിലുണ്ട്. തിരക്ക് നിയന്ത്രണാതീതമാകുമ്പോൾ മാർക്കറ്റിലെത്തുന്നവർ നിരാശരാകുന്നു. കടകളിൽ നീണ്ട നിര സൃഷ്ടിക്കപ്പെടുന്നു. ജനങ്ങൾ പാർക്കിംഗ് കണ്ടെത്താൻ പ്രയാസപ്പെടുകയും ചെയ്യുന്നു. എന്നാൽ ഇപ്പോൾ മാർക്കറ്റിന്റെ അവസ്ഥ ഇങ്ങനെയല്ല. ഈ വർഷാവസാനത്തോടെ കടകൾ അടച്ചുപൂട്ടേണ്ടി വരുന്ന സ്ഥിതിയാണെന്ന് പല വ്യാപാരികളും പറയുന്നു.

വളരെ വലിയ മാറ്റമാണ് പഞ്ചാബി മാർക്കറ്റിന് സംഭവിച്ചിരിക്കുന്നത്. ഇപ്പോൾ വാൻകുവറിലും മറ്റും താമസിക്കുന്ന തലമുറയിൽ ഭൂരിഭാഗവും പഴയതുപോലെ ഉൽപ്പന്നങ്ങൾ വാങ്ങുന്നവരല്ലെന്ന് വ്യാപാരികൾ പറയുന്നു. ഇത് വളരെ ചെറിയ കാര്യം മാത്രമാണ്. രണ്ടാമതായി, വാൻകുവർ വളരെ ചെലവേറിയ നഗരമാണ്. കഴിഞ്ഞ 10 മുതൽ 15 വർഷത്തിനുള്ളിൽ കുടിയേറി വന്ന എല്ലാ പുതിയ ആളുകളും സറേയിലേക്കാണ് പോയത്.
സറേ വാൻകുവറിനെ അപേക്ഷിച്ച് വളരെ ചെലവ് കുറഞ്ഞ നഗരമാണ്. ബ്രിട്ടീഷ് കൊളംബിയയിൽ ഏറ്റവും വേഗത്തിൽ വളരുന്ന നഗരമായി സറേ മാറിയിരിക്കുകയാണ്. നിരവധി ദക്ഷിണേഷ്യൻ കടകൾ, സ്ട്രിപ്പ് മാളുകൾ, റസ്റ്റോറന്റുകൾ എന്നിവയുടെ കേന്ദ്രമാണ് സറേ.
കൂടാതെ, പഞ്ചാബി മാർക്കറ്റിന്റെ പ്രാരംഭ കാലത്തുണ്ടായിരുന്ന പല വ്യാപാരികൾക്കും പ്രായമായതിനാൽ ഈ മേഖലയിൽ നിന്നു തന്നെ വിരമിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ തലമുറയ്ക്ക് താൽപ്പര്യമില്ലാത്തതും പഞ്ചാബി മാർക്കറ്റിന്റെ പ്രൗഢി മങ്ങുന്നതിന് കാരണമായെന്ന് വ്യാപാരികൾ പറയുന്നു.

You might also like
Life convict jumps parole, stays out for 40 years, gets government job, wins ‘best teacher’ award

പരോൾ ലംഘിച്ച് 40 വർഷം ഒളിവിൽ; അധ്യാപകനായി മികച്ച സേവനത്തിന് പുരസ്കാരം നേടിയ ജീവപര്യന്തം തടവുകാരന് വീണ്ടും ജയിൽശിക്ഷ

ഭീകരാക്രമണ പദ്ധതി: മോൺട്രിയലിൽ കൗമാരക്കാരൻ അറസ്റ്റിൽ

Enes Kanter Freedom escorted out of Fever-Sky game after ugly exchange with WNBA star Natasha Cloud

ഈനസ് കാന്റർ ഫ്രീഡത്തെ ഫീവർ-സ്കൈ മത്സരത്തിനിടെ പുറത്താക്കി; ഡബ്ല്യു.എൻ.ബി.എ താരം നടാഷ ക്ലൗഡുമായി രൂക്ഷമായ വാക്പോര്

It feels like a homecoming’: BTS Army takes over Toronto ahead of stadium shows

‘നാടണയുന്നത് പോലെ തോന്നു: റോജർസ് സ്റ്റേഡിയം സംഗീതമേളയ്ക്ക് മുന്നോടിയായി ടൊറന്റോ കീഴടക്കി ബിടിഎസ് ആർമി

കൊറിയൻ ഉപദ്വീപിൽ വീണ്ടും സംഘർഷസാധ്യത; ഉത്തര കൊറിയയുടെ മിസൈൽ വിക്ഷേപണം ആശങ്കയുയർത്തുന്നു

Tragic accident claims a family's lives: Father, mother, and son die after falling from hilltop

കുടുംബത്തിന്റെ ജീവനെടുത്ത ദാരുണ അപകടം: കുന്നിൻ മുകളിൽ നിന്ന് വീണ് അച്ഛനും അമ്മയും മകനും മരിച്ചു

Top Picks for You
Top Picks for You